മരിച്ച തൻവി കൃഷ്ണക്ക് ആദരാഞ്ജലി അർപ്പിച്ചപ്പോൾ

യെലഹങ്കയിൽ ബസപകടം; വിദ്യാർഥിനി മരിച്ചു

ബംഗളൂരു: യെലഹങ്കയിലെ കോഗിലു മെയിൻ റോഡിൽ വ്യാഴാഴ്ച രാവിലെ 8.20ഓടെ നടന്ന അപകടത്തിൽ സ്കൂൾ വിദ്യാർഥിനി മരിച്ചു. അഞ്ചാം ക്ലാസ് വിദ്യാർഥിനി തൻവി കൃഷ്ണ (10) ആണ് മരിച്ചത്. അമ്മ ഹർഷിതയോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകവെയാണ് അപകടം. റോഡ് പ്രവൃത്തിയും പാർക്ക് ചെയ്ത വാഹനവും കാരണം സ്കൂട്ടർ ബാലൻസ് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.

സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും റോഡിൽ വീഴുകയായിരുന്നു. അമ്മക്ക് ചെറിയ പരിക്കുകൾ മാത്രം സംഭവിച്ചു. തൻവിയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു. പെൺകുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അശ്രദ്ധപരവും അപകടകരവുമായ ഡ്രൈവിങ്ങിന് ബസ് ഡ്രൈവർക്കെതിരെ യെലഹങ്ക ട്രാഫിക് പൊലീസ് കേസെടുത്തു. മൂന്ന് ദിവസത്തിനുള്ളിൽ ബി.എം.ടി.സി ബസുകളുമായി ബന്ധപ്പെട്ട മൂന്നാമത്തെ അപകട മരണമാണിത്.

ചൊവ്വാഴ്ച സഞ്ജയ് നഗറിൽ 37കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റോഷൻ, ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബസിനടിയിൽപ്പെട്ടു മരിച്ചിരുന്നു. ബുധനാഴ്ച ജയനഗർ ബസ് ടെർമിനലിൽ 64കാരനായ പി. സംപംഗി ബസിൽ കയറുന്നതിനിടെ വീണ് ബസിനടിയിൽപ്പെട്ടും മരിച്ചു.

Tags:    
News Summary - student died in bus accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.