ബംഗളൂരു: സംസ്ഥാന സർക്കാറിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിയന്ത്രണമില്ലെന്നും സർക്കാർ നിലവിൽ വന്ന് ആറുമാസമായെങ്കിലും ഒന്നും ചെയ്യുന്നില്ലെന്നും മുൻമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പ. ഏറെ മാസമായി പാർട്ടി പ്രവർത്തനങ്ങളിൽനിന്ന് മാറിക്കഴിഞ്ഞിരുന്ന യെദിയൂരപ്പ വ്യാഴാഴ്ച നഗരത്തിലെ പാർട്ടി ഓഫിസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
സർക്കാർ എല്ലാ വികസന പ്രവർത്തനങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വാഗ്ദാന പദ്ധതിക്കൾക്കാണ് എല്ലാ തുകയും നീക്കിവെക്കുന്നത്. മറ്റൊന്നിലും ശ്രദ്ധയില്ല. സംസ്ഥാനം വരൾച്ചയിലാണ്. എന്നാൽ, മുഖ്യമന്ത്രിയോ മന്ത്രിമാരോ കർഷകരെക്കണ്ട് അവരുടെ പ്രശ്നങ്ങൾ കേൾക്കുന്നതുപോലുമില്ല. എല്ലാത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തുന്നത് സിദ്ധരാമയ്യ നിർത്തണം.
പ്രധാനമന്ത്രിയെ കണ്ട് വരൾച്ചാ സഹായ ഫണ്ട് നേടിയെടുക്കുകയാണ് വേ ണ്ടത്. അതേസമയം, അടുത്തിടെ കേന്ദ്രസർക്കാർ തനിക്ക് അനുവദിച്ച ഇസെഡ് കാറ്റഗറി സുരക്ഷ നിരസിച്ചതായി യെദിയൂരപ്പ പറഞ്ഞു. സുരക്ഷ വേണ്ടെന്നുകാണിച്ച് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.