മൈസൂരു: ബംഗളൂരുവിൽ നിന്ന് മൈസൂരു ഭാഗത്തേക്ക് ഔഷധ സാമഗ്രികളുമായി സഞ്ചരിച്ച ലോറിക്ക് നേരെ വ്യാഴാഴ്ച പുലർച്ചെ മൈസൂരു-ബംഗളൂരു ദേശീയപാതയിൽ മാണ്ഡ്യക്ക് സമീപം അക്രമി സംഘം വെടിവെച്ചതായി പരാതി.
ഡ്രൈവർ മൈസൂരു ഗോകുലം സ്വദേശി കെ.ശങ്കർ തലനാരിഴക്ക് രക്ഷപ്പെട്ടു. ലോറിയുടെ ചില്ല് വെടിയേറ്റ് തകർന്നു. ലോറി നിർത്താൻ വിസമ്മതിച്ചതിനെ തുടർന്നാണ് മുഖംമൂടി ധരിച്ച ആയുധധാരികളായ അഞ്ചംഗ സംഘം പുലർച്ചെ 4.45ഓടെ വെടിവെപ്പ് നടത്തിയത്. ദേശീയ പാതയിൽ മാണ്ഡ്യ ഭാഗത്തുള്ള അമരാവതി ഹോട്ടലിന് സമീപമുള്ള അടിപ്പാതക്കടുത്താണ് സംഭവം നടന്നത്. വാഹനത്തിൽ ഡ്രൈവർ മാത്രമേയുണ്ടായിരുന്നുള്ളൂ. ഫാർമസ്യൂട്ടിക്കൽ യൂനിറ്റിന്റെ മാണ്ഡ്യ ഓഫിസിലാണ് ചരക്ക് എത്തിക്കേണ്ടിയിരുന്നത്.
മറ്റ് വാഹനങ്ങൾ വരുന്നത് കണ്ട അക്രമി കവർച്ചാ ശ്രമം ഉപേക്ഷിച്ച് മൈസൂരുവിലേക്ക് രക്ഷപ്പെട്ടു. ശങ്കർ ലോറി മാണ്ഡ്യയിലുള്ള തന്റെ കമ്പനിയുടെ ഓഫീസിൽ മരുന്ന് ഇറക്കിയ ശേഷം മൈസൂരുവിലേക്ക് വന്നു. മൈസൂരിലെത്തിയ ശങ്കർ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.