ബംഗളൂരു: മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് ഹാസൻ ജില്ല ആശുപത്രിയിലെ സുരക്ഷ ജീവനക്കാർ യുവാവിനെ ക്രൂരമായി മർദിച്ചു. വടി ഒടിയുന്നതുവരെ അടി തുടരുന്നത് പൊലീസ് നോക്കി നിന്നതായും ആക്ഷേപം. യുവാവ് നിലത്ത് വീണ് നിലവിളിച്ചിട്ടും മർദനം തുടർന്നപ്പോൾ ആരും ഇടപെട്ടില്ല. മോഷണം ആരോപിച്ച് യുവാവിന് സുരക്ഷ ജീവനക്കാരുടെ മർദനം. സുരക്ഷ ജീവനക്കാർ യുവാവിനെ ആശുപത്രിക്കകത്ത് പൊതിരെ തല്ലി റോഡിലേക്ക് തള്ളിയ ശേഷവും മർദനം തുടർന്നുവെന്നും ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.