സമസ്ത ഇഫ്താർ സംഗമം മാർച്ച് 23ന്

ബംഗളൂരു: സമസ്ത ബാംഗ്ലൂർ കോഓഡിനേഷൻ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം മാർച്ച് 23ന് നടക്കും. പാലസ് ഗ്രൗണ്ടിലെ ശ്രീംഗാർ പാലസിൽ നടക്കുന്ന സംഗമം സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.

മൂന്നു സെഷനുകളിലായി നടക്കുന്ന പരിപാടി വൈകുന്നേരം മൂന്നിന് ആരംഭിക്കും. ഇഫ്താറിന് മുമ്പ് പ്രമുഖ പണ്ഡിതരുടെ ക്ലാസുകൾ നടക്കും. പരിപാടിയിൽ മത, സാമൂഹിക, രാഷ്ട്രീയരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ എ.കെ. അശ്റഫ് ഹാജി അധ്യക്ഷതവഹിച്ചു. പി.എം. അബ്ദുൽ ലത്തീഫ് ഹാജി ഉദ്ഘാടനം ചെയ്തു. ടി.സി. സിറാജ്, കെ.എച്ച്. ഫാറൂഖ്, അയ്യൂബ് ഹസനി, മുനീർ ഹെബ്ബാൾ, താഹിർ മിസ്ബാഹി തുടങ്ങിയവർ സംസാരിച്ചു. കെ.കെ. ജുനൈദ് സ്വാഗതവും സലീം മിന്റ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Samasta Iftar meeting on March 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.