മംഗളൂരു: ദക്ഷിണ കന്നടക്ക് വേനൽച്ചൂടിൽനിന്ന് നേരിയ ആശ്വാസമായി മഴ പെയ്തു. ജില്ലയുടെ ചില ഭാഗങ്ങളിൽ നേരിയ ആലിപ്പഴ വർഷവും ഇടിമിന്നലും ഉണ്ടായി. ദക്ഷിണ കന്നടയിൽ രണ്ട് ദിവസം കൂടി മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
പുത്തൂർ നഗരത്തിൽ മിതമായ മഴ വർഷിച്ചു. താലൂക്കിന്റെ മറ്റു ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു. ബെൽത്തങ്ങാടി താലൂക്കിലെ മുണ്ടജെ, ഉജിരെ, കക്കിഞ്ചെ, നഡ, ധർമസ്ഥല എന്നിവിടങ്ങളിൽ കനത്ത മഴയും കാറ്റും ഉൾപ്പെടെയുള്ള ആലിപ്പഴ വർഷവുമുണ്ടായി. കനത്ത കാറ്റിലും മഴയിലും 30 ലധികം വൈദ്യുതി തൂണുകൾ കടപുഴകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.