മംഗളൂരു: സ്റ്റാമ്പ് ഡ്യൂട്ടി മറവിൽ വിവിധ ബിസിനസുകാരിൽനിന്ന് കോടികൾ തട്ടിയെടുത്തു എന്ന കേസിൽ മുഖ്യ പ്രതി റോഷൻ സൽദാനയുടെ 2.85 കോടി വിലമതിക്കുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പി.എം.എൽ.എ) വ്യവസ്ഥകൾ പ്രകാരമാണ് ഇ.ഡിയുടെ മംഗളൂരു സബ് സോണൽ ഓഫിസ് വീടും ബാങ്ക് അക്കൗണ്ടും ഉൾപ്പെടെ കണ്ടുകെട്ടിയത്.
കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കാമെന്നുപറഞ്ഞ് സ്റ്റാമ്പ് ഡ്യൂട്ടിയുടെ മറവിൽ വിവിധ ബിസിനസുകാരിൽനിന്ന് പണം പിരിച്ചതിനും വായ്പ നൽകാതെ വഞ്ചിച്ചതിനും റോഷൻ സൽദാന, ഡാഫ്നി നീതു ഡിസൂസ എന്നിവർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.