ബംഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി പാർലമെന്ററി കമ്മിറ്റി അംഗവുമായ ബി.എസ്. യെദിയൂരപ്പ (81) അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി. കേസ് അന്വേഷിക്കുന്ന സി.ഐ.ഡി വിഭാഗം ശനിയാഴ്ച യെദിയൂരപ്പയുടെ മൊഴി രേഖപ്പെടുത്തി. തന്റെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന മാതാവിന്റെ പരാതിയിലാണ് ബംഗളൂരു സദാശിവ നഗർ പൊലീസ് പോക്സോ വകുപ്പും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (എ) വകുപ്പും ചുമത്തി യെദിയൂരപ്പക്കെതിരെ മാർച്ച് 14ന് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
ബലാത്സംഗ കേസിൽ സഹായം അഭ്യർഥിച്ച് മാതാവിനൊപ്പം യെദിയൂരപ്പയെ സന്ദർശിച്ച 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. കേസിൽ പെൺകുട്ടിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.