സുഹാസ്ഷെട്ടി

സുഹാസ് ഷെട്ടി വധക്കേസ് അന്വേഷണത്തിന് എൻ.ഐ.എ എത്തി

മംഗളൂരു: ബജ്റംഗ്ദൾ നേതാവായിരുന്ന സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഉദ്യോഗസ്ഥർ മംഗളൂരുവിലെത്തിയതായി സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസ് കൂടുതൽ അന്വേഷണത്തിനായി ഔദ്യോഗികമായി എൻ‌.ഐ‌.എക്ക് കൈമാറിയിരുന്നു.

ഇതേത്തുടർന്ന് കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ ശേഖരിക്കുന്നതിനായി എൻ.‌ഐ‌.എ ബംഗളൂരു യൂനിറ്റിലെ പത്ത് ഉദ്യോഗസ്ഥരുടെ സംഘമാണ് മംഗളൂരുവിലെത്തിയത്.ഡിവൈ.എസ്.പി പവൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ രണ്ട് ഇൻസ്പെക്ടർമാരും മറ്റ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. കേസിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് (സി.സി.ബി) യിലെയും മറ്റ് വകുപ്പുകളിലെയും ഉദ്യോഗസ്ഥരുമായി അവർ ബന്ധപ്പെട്ടിട്ടുണ്ടെന്നും കമീഷണർ അറിയിച്ചു.

Tags:    
News Summary - NIA arrives to investigate Suhas Shetty murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.