മുംതാസ് അലി
മംഗളൂരു: വ്യവസായി മുംതാസ് അലിയുടെ മരണത്തിനിടയാക്കിയ കേസിലെ ഒന്നാം പ്രതി റഹ്മത്തിന് കര്‍ണാടക ഹൈകോടതി ജാമ്യം അനുവദിച്ചു. റഹ്മത്തിനൊപ്പം അഞ്ചാം പ്രതി സൂറത്ത്കലിലെ കൃഷ്ണപൂർ ഏഴാം ബ്ലോക്കിലെ താമസക്കാരനായ ശുഐബ്, റഹ്മത്തിന്റെ ഭർത്താവ് അബ്ദുൽ സത്താർ, രണ്ടാം പ്രതി നന്ദാവർ നിവാസി കലന്ദർ ഷാഫി, നാലാം പ്രതി മുസ്തഫ, ആറാം പ്രതി സിറാജ് എന്നിവർക്കും ജാമ്യം ലഭിച്ചു. കേസിൽ കാവൂർ പൊലീസ് 2,255 പേജുള്ള കുറ്റപത്രം മംഗളൂരു മൂന്നാം അഡീഷനൽ ജില്ല കോടതിയിൽ സമർപ്പിച്ചിരുന്നു.
സൂറത്ത്കൽ പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ മഹേഷ് പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളിൽ മൂന്നു പേരെ കൂടുതൽ അന്വേഷണത്തിനായി കൈമാറാൻ ഹൈകോടതിയെ സമീപിച്ചിരുന്നു.എന്നാൽ, അധിക കസ്റ്റഡി അപേക്ഷ സുപ്രീം കോടതി തള്ളി. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് ഒന്നാം പ്രതിയും കൂട്ടാളികളും ഏൽപിച്ച മാനസികാഘാതം താങ്ങാനാവാതെ നദിയിൽ ചാടി ജീവനൊടുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.