മംഗളൂരു: കോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഐറോഡിയിൽ മാതാവ് മൊബൈൽ ഫോൺ നൽകാൻ വിസമ്മതിച്ചതിൽ മനംനൊന്ത് 16കാരി ആത്മഹത്യ ചെയ്തു. ഒന്നാം വർഷ പി.യു വിദ്യാർഥിനി ആശയാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് അവധിയിലിരിക്കെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
ആശ മാതാവിനോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടപ്പോൾ പിന്നീട് നൽകാമെന്ന് ഉറപ്പുനൽകി. നൽകാൻ വൈകിയതിൽ അസ്വസ്ഥയായ മകൾ ഉച്ചഭക്ഷണം കഴിക്കാതെ മുറിക്കുള്ളിൽ അടച്ചുപൂട്ടി. മറുപടി ലഭിക്കാത്തതിനെത്തുടർന്ന് അയൽക്കാർ വാതിൽ പൊളിച്ച് നോക്കിയപ്പോൾ തൂങ്ങിയനിലയിൽ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. കോട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.