രാധാകൃഷ്ണൻ

ഭൂഗർഭ ജലതുരങ്കത്തിൽ കുടുങ്ങിയയാളെ രക്ഷിച്ചു

മംഗളൂരു: പുത്തിഗെ ഗ്രാമത്തിലെ ബംഗലെയിൽ അബദ്ധത്തിൽ കിണറ്റിൽ വീണ് തുരങ്കത്തിൽ കുടുങ്ങിയ ഒരാളെ വ്യാഴാഴ്ച രാത്രി അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പുത്തിഗെയിലെ ജനപ്പ ഗൗഡയുടെ മകൻ രാധാകൃഷ്ണനാണ് (38) ഏകദേശം 30 അടി താഴ്ചയുള്ള കിണറ്റിൽ വീണ് കിണറിനുള്ളിൽ ഏകദേശം 20 അടി താഴ്ചയുള്ള തുരങ്കത്തിനുള്ളിലേക്ക് തെന്നിയത്.

നിലവിളി കേട്ടെത്തിയ നാട്ടുകാർ വിവരം നൽകിയതനുസരിച്ച് എത്തിയ കാർക്കള ഫയർ ബ്രിഗേഡ് ചീഫ് ഓഫിസർ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് മണിക്കൂർ തുടർച്ചയായ പ്രവർത്തനം നടത്തി. അഗ്നിശമന സേനാംഗങ്ങളായ ജയ് മൂല്യയും രൂപേഷും കിണറ്റിൽ ഇറങ്ങി, സഹപ്രവർത്തകരായ നിത്യാനന്ദയും ബസവരാജും മുകളിൽനിന്ന് അവരെ സഹായിച്ചു. പുത്തിഗെ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോഗേരി ദിനേശ് കുമാറും മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രവീൺ ഷെട്ടിയും രക്ഷാപ്രവർത്തനത്തിൽ സഹായിച്ചു.

Tags:    
News Summary - Man trapped in underground tunnel rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.