മംഗളൂരു: ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ കുടുങ്ങി 51.48 ലക്ഷം രൂപ നഷ്ടമായെന്ന ഉഡുപ്പി സ്വദേശി കെ. ഉദയ് കുമാറിന്റെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് തുക നഷ്ടമായതെന്നാണ് പരാതി. അക്കാദമിക് ആവശ്യങ്ങൾക്കായി ആദ്യം ടെലിഗ്രാം ഗ്രൂപ്പിൽ ചേർന്നു. ജൂൺ 20ന് കുറഞ്ഞത് 5,000 രൂപ നിക്ഷേപിച്ചാൽ 30-50 ശതമാനം വരുമാനം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതി പ്രോത്സാഹിപ്പിക്കുന്ന സന്ദേശം അദ്ദേഹത്തിന് ലഭിച്ചു.
ഗ്രൂപ് അഡ്മിന്റെ നിർദേശങ്ങൾ വിശ്വസിച്ച് പരാതിക്കാരൻ മാസങ്ങൾക്കുള്ളിൽ ഗ്രൂപ്പിൽ പങ്കിട്ട ഉപയോക്തൃ നാമത്തിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്തു. ജൂൺ 20നും ഒക്ടോബർ എട്ടിനും ഇടയിൽ അദ്ദേഹം തന്റെ രണ്ട് വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിൽനിന്ന് 42,75,103 രൂപ അയച്ചു. പരാതിക്കാരൻ പിന്നീട് ട്രസ്റ്റഡ് വെഞ്ച്വർ ക്യാപിറ്റൽ ലിമിറ്റഡ്, കോയിൻബേസ് ട്രേഡ് ഇൻവെസ്റ്റ്‌മെന്റ് എന്നീ രണ്ട് ടെലിഗ്രാം ഗ്രൂപ്പുകളിൽ കൂടി ചേർന്നു.
അവിടെ പ്രവീൺ കുമാർ എന്നും ഏജന്റ് ബെർണാഡ് എന്നും സ്വയം പരിചയപ്പെടുത്തുന്ന വ്യക്തികൾ കൂടുതൽ ട്രാൻസ്ഫറുകൾ നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയായിരുന്നു. ആഗസ്റ്റ് മൂന്നിനും ഒക്ടോബർ 29നും ഇടയിൽ 6,92,000 രൂപയും സെപ്റ്റംബർ മൂന്നിനും ഒക്ടോബർ അഞ്ചിനും ഇടയിൽ 1,81,500 രൂപയും അയച്ചു.
ആവർത്തിച്ചുള്ള അടവുകൾ നടത്തിയിട്ടും വാഗ്ദാനം ചെയ്ത ലാഭമോ അടച്ച പണമോ തിരികെ ലഭിച്ചില്ല. താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഉദയ് കുമാർ സി.ഇ.എൻ സ്റ്റേഷനിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.