മംഗളൂരു: കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ജാതി അടിസ്ഥാനമാക്കിയുള്ള അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തതിന് ഒരാളെ കാർക്കള ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.കാർക്കളയിലെ കേർവാഷെ നാല്‌കെടബെട്ടു സ്വദേശി സുധീർ ബംഗേരയാണ് (48) അറസ്റ്റിലായത്.
നിട്ടെ ആറ്റൂരിലെ സുരേഷ് ചേതനഹള്ളി നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. പ്രിയങ്ക് ഖാർഗെ പങ്കിട്ട ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി ബംഗേര ആക്ഷേപകരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്തതായി പരാതിക്കാരൻ ആരോപിച്ചു.
കർണാടകയിൽ ഇനി ഒരു ‘മൃദുവായ ആഭ്യന്തരമന്ത്രി’ ഇല്ലാതാകുന്നതിനാൽ ആർ.എസ്.എസ് ഏതാനും വർഷങ്ങൾക്കുള്ളിൽ വർഗീയ രാഷ്ട്രീയത്തിൽ ഏർപ്പെടുന്നത് നിർത്തുമെന്ന് മന്ത്രി അടുത്തിടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
പോസ്റ്റിനോട് ബംഗേര പ്രതികരിച്ചത് അവഹേളനപരമായ സ്വഭാവമുള്ള കമന്റുകളാണെന്ന് പൊലീസ് പറഞ്ഞു. ഖാർഗെയുടെ ദലിത് പശ്ചാത്തലത്തെക്കുറിച്ച് ജാതി അടിസ്ഥാനമാക്കിയുള്ള പരാമർശങ്ങൾ നടത്തിയതായും അദ്ദേഹത്തിനെതിരെ ഭീഷണി മുഴക്കിയതായും പരാതിയിൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.