കോൺഗ്രസിൽ തിരിച്ചെത്തിയ നേതാക്കൾക്ക് ഡി.കെ. ശിവകുമാർ പതാക കൈമാറുന്നു

എൽ.ആർ ശിവഗൗഡയും മകനും കോൺഗ്രസിൽ തിരിച്ചെത്തി

ബംഗളൂരു: മുൻ മന്ത്രിയും മുൻ എം.പിയും ബി.ജെ.പി നേതാവുമായ എൽ.ആർ ശിവരാമ ഗൗഡ, എ.എ.പിയിൽനിന്ന് മകൻ ചേതൻ ഗൗഡ, ആം ആദ്മി നേതാവ് ബ്രിജേഷ് കലപ്പ എന്നിവർ ഞായറാഴ്ച കോൺഗ്രസ് പാർട്ടിയിൽ വീണ്ടും ചേർന്നു.

ബംഗളൂരുവിലെ കോൺഗ്രസ് ഓഫിസിൽ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ മൂവർക്കും കോൺഗ്രസ് പതാക കൈമാറി.ബി.ജെ.പി, ആം ആദ്മി പാർട്ടികളിൽനിന്നുള്ള അനുയായികളും നേതാക്കളോടൊപ്പം ഉണ്ടായിരുന്നു. മാണ്ഡ്യ ജില്ലയിലെ പ്രമുഖനായ ശിവരാമ ഗൗഡയും കുടക് ജില്ലയിൽനിന്നുള്ള ബ്രിജേഷ് കലപ്പയും ഔദ്യോഗികമായി കോൺഗ്രസിലേക്ക് മടങ്ങിയെത്തി.

കാൽമുട്ടിനേറ്റ അസുഖം കാരണം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. കെ.പി.സി.സി വർക്കിങ് പ്രസിഡന്റും രാജ്യസഭാംഗവുമായ ഡോ. ജിസി ചന്ദ്രശേഖറും മറ്റ് കോൺഗ്രസ് നേതാക്കളും സന്നിഹിതരായിരുന്നു.

Tags:    
News Summary - LR Siva Gowda and son return to Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.