മംഗളൂരു: ഡൽഹിയിൽ റിപ്പബ്ലിക്ദിന പരേഡിൽ കർണാടകയുടെ ‘ശ്രീനാരായണഗുരു ടാബ്ലോ’ അവതരിപ്പിക്കുന്നത് കേന്ദ്ര സർക്കാർ വിലക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗളൂരുവിൽ വന്ന് ഗുരു പ്രതിമയിൽ തൊഴുതു വണങ്ങുകയും ചെയ്യുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയ ഗിമ്മിക്കാണെന്ന് കെ.പി.സി.സി പ്രചാരണവിഭാഗം ചെയർമാൻ മുൻമന്ത്രി വിനയകുമാർ സൊറകെ പറഞ്ഞു.
ജെ.ഡി.എസ് വിട്ട 42 വിവിധ ഘടകം ഭാരവാഹികളെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തശേഷം മംഗളൂരു ഡി.സി.സി ഓഫിസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മംഗളൂരുവിൽ ഞായറാഴ്ച ശ്രീനാരായണഗുരു പ്രതിമ വണങ്ങിയായായിരുന്നു മോദി തന്റെ റോഡ്ഷോ ആരംഭിച്ചത്. എസ്.ഡി.പി.ഐ പിന്തുണ സംബന്ധിച്ച് സംസ്ഥാനതലത്തിൽ ചർച്ചകൾ നടന്നിട്ടില്ലെന്ന് സൊറകെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.