കേരളസമാജം ദൂരവാണിനഗർ വിജിനപുര ജൂബിലി സ്കൂളിൽ ഓണച്ചന്ത ആരംഭിച്ചപ്പോൾ
ബംഗളൂരു: കേരളസമാജം ദൂരവാണിനഗർ വിജിനപുര ജൂബിലി സ്കൂളിൽ നാലു ദിവസം നടത്തുന്ന ഓണച്ചന്ത സമാജം പ്രസിഡന്റ് മുരളീധരൻ നായർ, മുൻ പ്രസിഡന്റ് ദിവാകരൻ എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഓണച്ചന്ത ചെയർമാൻ എം കെ ചന്ദ്രൻ, കൺവീനർ വിശ്വനാഥൻ, ജോയന്റ് കൺവീനർമാരായ രാധാകൃഷ്ണൻ ഉണ്ണിത്താൻ, രാജു എ യു, വനിതാ വിഭാഗം കൺവീനർ സരസമ്മ സദാനന്ദൻ, യുവജന വിഭാഗം ചെയർമാൻ അബ്ദുൾ അഹദ്, കൺവീനർ ഷമീമ, എഡ്യൂക്കേഷണൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, ജോയന്റ് സെക്രട്ടറി ബീനോ ശിവദാസ്, മുൻ ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായി.
എൻ ആർ ഐ ലേ ഔട്ടിലെ ജൂബിലി സി ബി എസ് ഇ സ്കൂളിൽ നടക്കുന്ന ഓണച്ചന്ത കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. സമാജം വൈസ് പ്രസിഡന്റ് എം പി വിജയൻ, ജോയന്റ് സെക്രട്ടറി ജോണി പി സി, ചന്ത കൺവീനർ പവിത്രൻ, ജോയന്റ് കൺവീനർമാരായ പ്രഭാകരൻ പി പി, ഭാസ്കരൻ എം എ, വനിതാ വിഭാഗം ചെയർപേഴ്സൻ ഗ്രേസി പീറ്റർ, വൈസ് ചെയ്യർപേഴ്സൺ സുമതി രാമചന്ദ്രൻ, മുൻ ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. സമാജത്തിന്റെ ചന്തയിൽ ഓണവിഭവങ്ങൾ വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്.
എത്തപ്പഴത്തിന് ചന്തയിൽ കിലോവിന് 55 രൂപയാണ് വില, വെളിച്ചെണ്ണയിൽ വറുത്ത എത്തക്കായ് ചിപ്സിന് കിലോ 350 രൂപയും, പാം ഓയലിൽ വറുത്ത ചിപ്സിന് 290 രൂപയുമാണ് ചന്തയിലെ വില. വിവിധ ചിപ്സുകളും ഹലുവയും കുറഞ്ഞ നിരക്കിൽ ചന്തയിൽ ലഭ്യമാണ്. വനിത വിഭാഗം തയാറാക്കിയ വിവിധ തരം അച്ചാർ, പലഹാരങ്ങൾ, അതത് ദിവസം തയാറാക്കി വിൽപന നടത്തുന്ന പായസം എന്നിങ്ങനെ വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്. നാട്ടിൽ നിന്ന് കൊണ്ടു വന്ന വിവിധ ഇനം പച്ചക്കറികളും വിലക്കുറവിൽ ചന്തയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.