സിദ്ധരാമയ്യ

ബി.ജെ.പി ബന്ധം ജെ.ഡി.എസ് എം.എൽ.എമാർ കൊഴിയുന്നത് തടയാനുള്ള ഗൗഡ നാടകം -മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു: ജെ.ഡി.എസ് എം.എൽ.എമാർ കൂട്ടത്തോടെ രാജിവെച്ച് പോവുന്നത് തടയാൻ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ കളിച്ച നാടകമാണ് ബി.ജെ.പി ബന്ധമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച മാണ്ഡ്യയിൽ പറഞ്ഞു. മലവള്ളിയിൽ കോൺഗ്രസ് കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പാർട്ടി വട്ടപ്പൂജ്യമാവുമെന്ന് അദ്ദേഹം ഭയപ്പെടുന്നു.അടുത്ത ജന്മത്തിൽ മുസൽമാനായി പിറക്കണമെന്ന് ഒരു കാലത്ത് പറഞ്ഞയാളാണ് ദേവഗൗഡ. അങ്ങനെയുള്ള ഒരാൾ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി. 2018ൽ 37 സീറ്റ് നേടിയ ജെ.ഡി.എസിന് 2023ൽ 18 സീറ്റുകൾ നഷ്ടമായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആ പാർട്ടിക്ക് 19 സീറ്റുകൾ മാത്രമാണ് നേടാനായത്.

കൂപ്പൂകൈകളോടെ ഒറ്റക്കാര്യം മാത്രമാണ് ഗൗഡയോട് പറയാനുള്ളത്, സെക്യുലർ എന്ന ഭാഗം പാർട്ടിയുടെ പേരിൽനിന്ന് ഒഴിവാക്കണം. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ പാർട്ടി മതേതരമെന്ന് പറയുന്നത് അധാർമികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - JDS MLAs with BJP ties Gowda drama to stop falling - Chief Minister Siddaramaiah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.