2017ൽ നിരോധനം ലംഘിച്ച് റാലി നടത്തിയ 17 ബി.ജെ.പി പ്രവർത്തകർക്ക് കോടതി സമൻസ്

ബംഗളൂരു: 2017ൽ നിരോധനാജ്ഞ ലംഘിച്ച് ബൈക്ക് റാലി നടത്തിയ കേസിൽ 17 ബി.ജെ.പി പ്രവർത്തകർക്ക് മാണ്ഡ്യ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചു. പി.എഫ്.ഐ, എസ്.ഡി.പി.ഐ സംഘടനകളെ നിരോധിക്കണം എന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച മംഗളൂരു ചലോ റാലിയുടെ ഭാഗമായിരുന്നു നിരോധലംഘനം.

മാണ്ഡ്യയിൽനിന്ന് തുടങ്ങിയ ബൈക്ക് റാലി പാണ്ഡവപുര ടൗണിൽ പൊലീസ് തടഞ്ഞ് കേസെടുത്തിരുന്നു. കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതികൾ കോടതിയിൽ ഹാജരായിരുന്നില്ല. ഇതേത്തുടർന്നാണ് സമൻസ് പുറപ്പെടുവിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇത്ര വൈകി സമൻസ് രാഷ്ട്രീയപ്രേരിത നടപടിയാണെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ, കോടതി നടപടികളിൽ സർക്കാറിന് പങ്കില്ലെന്ന് പൊലീസ് വിശദീകരിച്ചു.

Tags:    
News Summary - In 2017, the rally was held in violation of the ban. Court summons 17 BJP workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.