ബംഗളൂരു: സംസ്ഥാനത്തെ സ്കൂളുകളിൽ ശുചി സ്കീം പദ്ധതി പ്രകാരമുള്ള സാനിറ്ററി പാഡ് വിതരണം ജനുവരി മുതൽ പുനരാരംഭിക്കാൻ സർക്കാർ തീരുമാനം. ബെളഗാവിയിൽ നടക്കുന്ന നിയമസഭ സംയുക്ത സെഷനിൽ ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവുവാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി പദ്ധതി നിലച്ചിരുന്നു. സ്കൂൾതലത്തിലെ പ്രായപൂർത്തിയായ പെൺകുട്ടികൾക്കാണ് സാനിറ്ററി പാഡുകൾ നൽകുക. പദ്ധതി നടത്തിപ്പിന് 40 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.