ബംഗളൂരു: ഗ്ലോബൽ ഇ- ക്രിക്കറ്റ് പ്രീമിയർ ലീഗ് (ജി.ഇ.പി.എൽ) രണ്ടാം സീസണിൽ ചെന്നൈ ഫാൽക്കൺസ് ജേതാക്കളായി. കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കലാശക്കളിയിൽ മുംബൈ ഗ്രിസ്ലീസിനെ പരാജയപ്പെടുത്തി. ഡൽഹി ഷാർക്ക്സ് മൂന്നാം സ്ഥാനത്തെത്തി. ട്രോഫി വിരണ ചടങ്ങിൽ ബോളിവുഡ് നടൻ സുനിൽ ഷെട്ടി പങ്കെടുത്തു.
സുനിൽഷെട്ടിയുടെ ഉടമസ്ഥതയിലുള്ള പുണെ സ്റ്റാലിയൻസ്, ഇതിഹാസ ക്രിക്കറ്റ് താരം സചിൻടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കറുടെ ഉടമസ്ഥതയിലുള്ള മുംബൈ ഗ്രിസ്ലീസ്, ലെൻസ്കാർട്ട് സി.ഇ.ഒ പിയൂഷ് ബൻസാലിന്റെ ഉടമസ്ഥതയിലുള്ള ഡൽഹി ഷാർക്സ്, നിഖിൽ കാമത്ത്, അങ്കിത് നഗോരി, പ്രശാന്ത് പ്രകാശ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബംഗളൂരു ബാഡ്ജേഴ്സ്, ഗോപാൽ ശ്രീനിവാസൻ, മധുസൂദനനൻ, അർജുൻ സന്താനകൃഷ്ണൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ചെന്നൈ ഫാൽകൺസ്, എൽ.എൻ.ബി ഗ്രൂപ് ഡയറക്ടർ അമിത് മേത്തയുടെ ഉടമസ്ഥതയിലുള്ള ഹൈദരാബാദ് റൈനോസ് എന്നിവയാണ് ജെറ്റ്സിന്തസിസ് സംഘടിപ്പിച്ച ജി.ഇ.പി.എല്ലിൽ അണിനിരന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.