ഒളിവിൽ കഴിഞ്ഞ ഗരുഡ സംഘാംഗം അറസ്റ്റിൽ

മംഗളൂരു: ഉഡുപ്പി രണ്ടാം അഡീ. ജില്ല സെഷൻസ് കോടതിയിൽ വിചാരണക്കായി ഹാജരാകാതെ കഴിഞ്ഞ ഏഴ് മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന ചിക്കമഗളൂരുവിലെ ഗരുഡ സംഘം അംഗത്തെ കൗപ് പൊലീസ് അറസ്റ്റ് ചെയ്തു. കുന്താപുരം മുസ്‌ലിം കേരി സ്വദേശിയായ മുഹമ്മദ് ആസിഫാണ് (35) അറസ്റ്റിലായത്.

കൗപ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിമുതൽ, വിചാരണക്കായി കോടതിയിൽ ഹാജരാകുന്നതിൽ ഇയാൾ പരാജയപ്പെട്ടു. കൗപ് പൊലീസ് സ്റ്റേഷന് പുറമെ, ഗംഗോളി സ്റ്റേഷനിൽ നാല് കേസുകളും ബൈന്ദൂർ, കങ്കനാടി (മംഗളൂരു), ഉപ്പിനങ്ങാടി സ്റ്റേഷനുകളിൽ രണ്ട് കേസുകൾ വീതവും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൗപ് പൊലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് റഫീഖ്, മോഹൻ ചന്ദ്ര, ഗണേഷ് ഷെട്ടി എന്നിവർ ചിക്കമഗളൂരു നഗരത്തിലെ ഗൗരി കലുവെയിൽനിന്ന് ആസിഫിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. പ്രതിയെ ഉഡുപ്പി രണ്ടാം അഡീഷണൽ ജില്ലാ, സെഷൻസ് കോടതി ജഡ്ജിയുടെ മുമ്പാകെ ഹാജരാക്കി. കോടതി ഇയാളെ ഒക്ടോബർ 16 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോടതിയുടെ ഉത്തരവ് പ്രകാരം ഹിരിയഡ്ക ജില്ലാ ജയിലിലേക്ക് മാറ്റി.

Tags:    
News Summary - Garuda Sangha member arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.