ബംഗളൂരു: അനധികൃതമായി മലിനജലം ഡ്രെയിനേജിലേക്ക് ഒഴുക്കുന്ന 446 അനധികൃത കണക്ഷനുകൾ കണ്ടെത്തി ജലവിതരണ ബോർഡ്. ഇതിൽ 221 എണ്ണം നിയമപരമാക്കുന്നതിനും 390 എണ്ണത്തിന് പിഴ ചുമത്തുന്നതിനുമുള്ള നടപടികളാരംഭിച്ചു. നിയമലംഘകർക്ക് നോട്ടീസ് നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ജലവിതരണ ബോർഡ് ചെയർമാൻ വി. റാം പ്രസാദ് മോഹൻ പറഞ്ഞു.
അനധികൃത കണക്ഷനുകൾ അംഗീകൃതമാക്കാൻ മേയ് 7വരെ അവസരം നൽകും. അതിനുശേഷവും അംഗീകാരം നേടാത്തവർക്കെതിരെ കർശന നടപടിയെടുക്കും. ഇത്തരം പ്രവൃത്തികൾ മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കാൻ കാരണമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.