സ്ഫോടനവിവരമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാർ

ശിരാലക്കൊപ്പ ബസ് സ്റ്റാൻഡിൽ സ്ഫോടനം; വ്യാപാരിക്ക് പരിക്ക്

ബംഗളൂരു: ശിരാലക്കൊപ്പ ബസ് സ്റ്റാൻഡിനു മുന്നിലുണ്ടായ സ്‌ഫോടനത്തിൽ വ്യാപാരിക്ക് പരിക്കേറ്റു. ബെഡ് ഷീറ്റ് കച്ചവടക്കാരനായ ആന്റണിദാസിനാണ് (50) പരിക്കേറ്റത്. ഹാവേരി ജില്ലയിലെ ഉമേഷ്-രൂപ ദമ്പതികൾ ആന്റണി ദാസിന്റെ കാറിനു സമീപം വന്ന് ബാഗ് ഉപേക്ഷിച്ച് മറ്റൊരു കടയിലേക്കു പോയതായി ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു.

ശിരാലക്കൊപ്പ ബസ് സ്റ്റാൻഡിൽ സ്ഫോടനം; വ്യാപാരിക്ക് പരിക്ക്പിന്നീട് ആ ബാഗ് പൊട്ടിത്തെറിക്കുകയായിരുന്നു.സ്‌ഫോടനതീവ്രതയിൽ ആന്റണി ദാസിന്റെ കാലിനും കൈക്കും പരിക്കേറ്റു. ഉടൻ ശിരാലക്കൊപ്പ ഗവ. ആശുപത്രിയിൽ ചികിത്സ നൽകി.പൊലീസ് ഉമേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ജില്ല പൊലീസ് സൂപ്രണ്ട് മിഥുൻ കുമാർ സ്ഥലത്തെത്തി പരിശോധന നടത്തി. ശിരാലക്കൊപ്പ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Tags:    
News Summary - Explosion at Siralakoppa bus stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.