പ്രതീകാത്മക ചിത്രം
ഗൂഡല്ലൂർ: പത്താം ക്ലാസ് മോഡൽ പരീക്ഷയെ ഭയന്ന് മലയോര ഗ്രാമങ്ങളിൽ ഒളിച്ചിരുന്ന ആദിവാസി വിദ്യാർഥിനികളെ വനിത പൊലീസ് സ്കൂളിലെത്തിച്ചു. വെള്ളിയാഴ്ച സ്കൂളിൽ പത്താം ക്ലാസ് പ്രോസസ് പരീക്ഷയായിരുന്നു. പരീക്ഷയെഴുതാൻ ഭയന്ന് കാപ്പിക്കാട് ഗ്രാമപ്രദേശത്തെ ഏഴ് ആദിവാസി വിദ്യാർഥികൾ വീട്ടിലിരിക്കുകയായിരുന്നു.
സ്കൂൾ അധികൃതർ പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് ഗൂഡല്ലൂർ വനിത പൊലീസ് സ്റ്റേഷനിലെ സ്പെഷൽ അസി. പൊലീസ് ഇൻസ്പെക്ടർ ഉഷയും കോൺസ്റ്റബിളായ അഴഗരശിയും പുളിയംപാറയിലെ കാപ്പിക്കാട് കുന്നിലെ ഗ്രാമത്തിൽ പോയി കുട്ടികളെ കണ്ടെത്തി സ്കൂളിൽ കൊണ്ടുവന്ന് വിടുകയായിരുന്നു.
മലയോര ഗ്രാമമായ കാപ്പിക്കാട് താമസിക്കുന്ന ആദിവാസി കുട്ടികൾ സ്കൂളിൽ പോകണമെങ്കിൽ ഗ്രാമത്തിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെയുള്ള പുളിയമ്പാറ ഗവ. ഹൈസ്കൂളിലേക്ക് കാൽനടയായി പോകണം. ഇതുകാരണം മിക്ക കുട്ടികളും സ്കൂളിൽ പോകാൻ മടികാണിക്കുന്നതായി പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.