ബംഗളൂരു: നഗരത്തിലെ ചന്ദ്ര ലേഔട്ടിൽ ഡോക്ടറുടെ വീടിന് തീയിട്ട സംഭവത്തിൽ നാലു പ്രതികൾ അറസ്റ്റിൽ. കഴിഞ്ഞ മാർച്ച് 10ന് ചന്ദ്രലേഔട്ടിലെ ഡോ. ഗംഗാധരയുടെ വീട് കത്തിച്ച കേസിൽ പ്രജ്വൽ, രാകേഷ്, സച്ചിൻ, ജീവൻ ചന്ദ്ര എന്നിവരാണ് പിടിയിലായത്. ബി.ജെ.പി എം.എൽ.എ സതീഷ് റെഡ്ഡിയുടെ സഹായിയായ രവി എന്നയാളാണ് പ്രതികൾക്ക് അര ലക്ഷം രൂപക്ക് ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസിന് ലഭിച്ച സൂചന.
രവി ഒളിവിലാണ്. പ്രതികൾ 40 ലിറ്ററോളം പെട്രോളുമായി രണ്ടു ബൈക്കുകളിലായെത്തിയാണ് ആക്രമണം നടത്തിയത്. വീടിനുമേൽ പെട്രോൾ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. ചന്ദ്ര ലേഔട്ട് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.