ബംഗളൂരു: യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ ഗുഡ്സ് പ്ലാറ്റ്ഫോമിലെ കുപ്പത്തൊട്ടിയിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികൾ പ്ലാറ്റ്ഫോം വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടത്.
പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നുവെന്നും അഴുകിയിരുന്നതായും സൗത്ത് വെസ്റ്റേൺ റെയിൽവേ അസി. ഡിവിഷനൽ റെയിൽവേ മാനേജർ കുസുമ ഹരിപ്രസാദ് പറഞ്ഞു. കഴുത്തിൽ വെള്ള തുണി കെട്ടിയിരുന്നതായും മൃതദേഹം അഴുകുന്നത് വേഗത്തിലാക്കാൻ ഡ്രമ്മിൽ രാസവസ്തു ഒഴിച്ചതായി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.പ്രാഥമിക പരിശോധനയിൽ മൃതദേഹം 23 വയസ്സുള്ള യുവതിയുടേതാണെന്ന് ഫോറൻസിക് അധികൃതർ വെളിപ്പെടുത്തി. സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.