ഗോവിന്ദ്

കർജോൾ

ഗോവിന്ദ് കർജോളിന് ചിത്രദുർഗ സീറ്റ്

ബംഗളൂരു: മുൻ ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോളിന് ചിത്രദുർഗ സീറ്റ് അനുവദിച്ച് ബി.ജെ.പി. ബുധനാഴ്ച പുറത്തിറക്കിയ പട്ടികയിലാണ് കർജോളിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. 2019ൽ എ. നാരായണസ്വാമിയായിരുന്നു ചിത്രദുർഗ മണ്ഡലത്തിൽനിന്ന് ബി.ജെ.പി ടിക്കറ്റിൽ വിജയിച്ചത്. എന്നാൽ, ഇത്തവണ അദ്ദേഹത്തിന് പാർട്ടി സീറ്റ് നൽകിയില്ല.

കഴിഞ്ഞ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുധോൾ മണ്ഡലത്തിൽനിന്ന് കർജോൾ മത്സരിച്ചെങ്കിലും കോൺഗ്രസിന്റെ രാമപ്പ ബാലപ്പ തിമ്മാപൂരിനോട് തോൽവി പിണഞ്ഞിരുന്നു. ഇതോടെയാണ് ലോക്സഭ സ്ഥാനാർഥിത്വത്തിനായി നേതൃത്വത്തോട് ആവശ്യമുന്നയിച്ചത്.

Tags:    
News Summary - Chitradurga seat for Govind Karjol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.