‘കില്ലർ കോൺഗ്രസ്’ പോസ്റ്റർ കാമ്പയിനുമായി ബി.ജെ.പി

ബംഗളൂരു: കർണാടകയിൽ സ്ത്രീകൾക്ക് സുരക്ഷയില്ലെന്നാരോപിച്ച് ബി.ജെ.പി ‘കില്ലർ കോൺഗ്രസ്’ പോസ്റ്റർ കാമ്പയിൻ ആരംഭിച്ചു. കേന്ദ്ര മന്ത്രി ശോഭ കരന്തലജെയും ബി.ജെ.പി വനിത അംഗങ്ങളും ചേർന്നാണ് കാമ്പയിന് തുടക്കംകുറിച്ചത്. രക്തം പുരണ്ട കൈപ്പത്തിയുടെയും മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തര മന്ത്രി ജി. പരമേശ്വര എന്നിവരുടെ പൈശാചിക മുഖവുമായുള്ള ചിത്രവും പോസ്റ്ററിൽ കാണാം. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്ന ശേഷം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട 1800ഓളം കേസുകൾ റിപ്പോർട്ട് ചെയ്തു.

നിലവിലുള്ള സ്ഥിതിയെക്കുറിച്ചും സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും അവലോകനം ചെയ്യണമെന്നാവശ്യപ്പെട്ട് ദേശീയ വനിത കമീഷൻ വിജയ കിഷോർ രഹാത്കറിന് നിർദേശം നൽകിയതായും കേന്ദ്ര മന്ത്രി പറഞ്ഞു.

Tags:    
News Summary - BJP launches 'Killer Congress' poster campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.