ഷെട്ടി, നാഗരാജ്
മംഗളൂരു: വർഗീയ വിദ്വേഷം വളർത്തുന്ന പോസ്റ്റുകൾ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്തതിന് രണ്ടുപേരെ ബ്രഹ്മാവർ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ബ്രഹ്മാവറിലെ വരമ്പള്ളി വില്ലേജിലെ മൂടുഗരടി റോഡിൽ താമസിക്കുന്ന സന്തോഷ് കുമാർ ഷെട്ടി (56), കോട്ടേശ്വര വില്ലേജിലെ ഹാലാഡി റോഡിൽ നാഗരാജ് (62) എന്നിവരാണ് അറസ്റ്റിലായത്.
മതങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന വിഡിയോ ക്ലിപ്പുകൾ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് ഇരുവർക്കുമെതിരെ പൊലീസ് വ്യാഴാഴ്ച എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഉഡുപ്പി ഡിവൈ.എസ്.പി ഡി.ടി. പ്രഭു, ബ്രഹ്മവർ സർക്കിൾ ഇൻസ്പെക്ടർ ഗോപികൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ബ്രഹ്മവർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അശോക് മലബാഗി, സുദർശൻ ദോഡമണി, കോൺസ്റ്റബിൾമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.