മംഗളൂരു: സൂറത്ത്കലിൽ രണ്ട് യുവാക്കളെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിലെ മുഖ്യപ്രതി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതായി കേസ്. ഗുരുരാജ് ആചാരിക്കെതിരെയാണ് (29) പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സൂറത്ത്കൽ പൊലീസ് കേസെടുത്തത്.
പൊലീസ് പറയുന്നത്: യുവാക്കളെ കുത്തിപ്പരിക്കേൽപിച്ചശേഷം ഗുരുരാജ് ഒളിവിൽ പോയിരുന്നു. കുലൈ ഗുഡ്ഡെയിലെ പ്രഗത്നഗറിനുസമീപം ഇയാളെ കണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൂറത്ത്കൽ സ്റ്റേഷനിലെ എസ്.ഐ എം.വി. സുദീപും സംഘവും അന്വേഷണത്തിനിറങ്ങി.
പ്രഗത്നഗറിനടുത്തുള്ള ചളി നിറഞ്ഞ റോഡരികിലെ മരത്തിനടിയിൽ ഒളിച്ചിരിക്കുന്ന ഗുരുരാജിനെ പൊലീസ് കണ്ടെത്തി. അടുത്തെത്തിയപ്പോൾ ഗുരുരാജ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് കോൺസ്റ്റബിൾ വിനായക് പിന്തുടർന്നു. ഉദ്യോഗസ്ഥർ സ്വയം പരിചയപ്പെടുത്തിയെങ്കിലും വടികൊണ്ട് വിനായകിന്റെ ഇടതു തോളിൽ അടിച്ചു. തുടർന്ന്, ചവിട്ടി വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ചു. എസ്.ഐ സുദീപും മറ്റ് പൊലീസുകാരും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.