വിജയപുരയിൽ ലോറിയിടിച്ച് കാർ യാത്രക്കാരായ നാലുപേർ മരിച്ചു

ബംഗളൂരു: വിജയപുര ജില്ലയിൽ ബാബലേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അർജുനഗിയിൽ ശനിയാഴ്ച കാറും ലോറിയും കൂട്ടിമുട്ടി കാർ യാത്രക്കാരായ നാലു പേർ കൊല്ലപ്പെട്ടു. വിജയപുര സ്വദേശികളായ രവിനാഥ് പട്ടാർ (52), പുഷ്പ രവിനാഥ് പട്ടാർ (40),അർജുൻ കുശാൽ സിങ് രജ്പുട്ട് (32), മേഘരാജ് രജ്പുട്ട് (12) എന്നിവരാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്.

എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. വിജയപുരയിൽ നിന്ന് ജമഖന്തി ടൗണിലെ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിൽ ജമഖന്തിയിൽ നിന്ന് സിമന്‍റുമായി വിജയപുരയിലേക്ക് വരുകയായായിരുന്ന ലോറി ഇടിച്ചാണ് അപകടമുണ്ടായത്. വിജയപുര ജില്ല പൊലീസ് സൂപ്രണ്ട് ഋഷികേശ് സോനവാനെ ഭഗവാൻ സംഭവസ്ഥലം സന്ദർശിച്ചു.

Tags:    
News Summary - Accident News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.