കൊല്ലൂരിൽ വിവാഹിതരായ ഫ്രഞ്ച് യുവാവും റഷ്യൻ യുവതിയും
മംഗളൂരു: കൊല്ലൂരിലെ മഠത്തിൽ പരമ്പരാഗത ഹിന്ദു ആചാരമനുസരിച്ചുള്ള ചടങ്ങിൽ ഫ്രഞ്ച് യുവാവും റഷ്യൻ യുവതിയും വിവാഹിതരായി. ഫ്രാൻസിൽനിന്നുള്ള കൃഷ്ണ ഭക്തരായ നരോത്തം ദാസും റഷ്യക്കാരി ജഹ്നവിദേവി ദാസിയുമാണ് വിവാഹിതരായത്. ഇരുവരും വർഷങ്ങളായി വൃന്ദാവനത്തിൽ വേദപഠനവും കഥക് നൃത്ത പരിശീലനവുമായി കഴിയുകയായിരുന്നു.
നാലു വർഷമായി പഞ്ചകർമ ചികിത്സക്കായി കൊല്ലൂരിലെ അഭയ ആയുർവേദ കേന്ദ്രവും അവർ സന്ദർശിക്കുന്നുണ്ടായിരുന്നു. ഇന്ത്യൻ സാംസ്കാരിക പാരമ്പര്യമനുസരിച്ച് വിവാഹം കഴിക്കാനുള്ള ആഗ്രഹം അവർ കേന്ദ്രത്തിലെ ഡോ. ശ്രീകാന്തിനെ അറിയിച്ചു.
പുരോഹിതൻ ശ്യാമസുന്ദർ അഡിഗ മറവാന്തെ കാർമകനായി ലളിതമായ ചടങ്ങിൽ വിവാഹം നടന്നു. അതിഥികൾക്ക് പരമ്പരാഗത പ്രാദേശിക വിഭവങ്ങൾ വിളമ്പി. സുധീർ കൊടവൂരിന്റെ നേതൃത്വത്തിലുള്ള സംഘം ശാസ്ത്രീയ സംഗീതം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.