കുവൈത്തിലെ ഇറാഖ് അധിനിവേശത്തിന്‍റെ 25ാം വാര്‍ഷിക വേളയില്‍ എന്‍.പി.ആര്‍ ലേഖകന്‍ ഗ്രെഗ് മയര്‍ നടത്തിയ രാഷ്ട്രീയ വിശകലനം
ശുഭമായിരുന്നു തുടക്കം. 25 വര്‍ഷം മുമ്പ് 1990 ആഗസ്റ്റ് രണ്ടിന് സദ്ദാം ഹുസൈന്‍റെ ഇറാഖ് കുവൈത്തിനു മേല്‍ അധിനിവേശം നടത്തിയ ഉടന്‍ തിടുക്കപ്പെട്ട് അമേരിക്ക രൂപപ്പെടുത്തിയ വിശാല സഖ്യം പുതിയ തലമുറ വ്യോമശേഷിയുമായി ആദ്യം ഇറാഖിന്‍െറ അടിസ്ഥാന മേഖല നിശ്ശേഷം തകര്‍ക്കുന്നു. തുടര്‍ന്ന്, നാലു ദിവസം മാത്രം നീണ്ട കരയാക്രമണം വഴി വിജയം സമ്പൂര്‍ണമാക്കുന്നു. കീഴടങ്ങാന്‍ കൊതിച്ച് കൈയില്‍ നോട്ടുപുസ്തകങ്ങളുമായി പാശ്ചാത്യ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഇറാഖി സൈനികരില്‍ ചിലര്‍ എത്തുന്നിടം വരെയത്തെി കാര്യങ്ങള്‍.
കുവൈത്ത് വീണ്ടും സ്വതന്ത്രമായി. താര പരിവേഷവുമായി യു.എസ് സൈനിക കമാന്‍ഡര്‍ ജനറല്‍ നോര്‍മന്‍ ഷ്വാര്‍സ്കോഫ് വാഴ്ത്തപ്പെട്ടവനുമായി. പതിറ്റാണ്ടുകളായി വേട്ടയാടുന്ന ‘വിയറ്റ്നാം സിന്‍ഡ്രം’ എന്ന ഭീതിയുടെ കമ്പടം എന്നെന്നേക്കുമായി അഴിച്ചുവെച്ചതിന്‍െറ ആശ്വാസം അമേരിക്കക്കും. സമീപകാലത്തൊരിക്കലും ഒരു യുദ്ധവും ഇത്രയെളുപ്പം ആരും ജയിച്ചുകാണില്ല.
ഇറാഖിലെ യു.എസ് നയങ്ങള്‍ അഞ്ചു ഘട്ടങ്ങളിലൂടെ കടന്നുപോയതായി കണക്കാക്കാം:
1. ആറു മാസത്തെ സൈനിക തയാറെടുപ്പുകള്‍ക്കൊടുവില്‍ 1991 ജനുവരി 17ന് വ്യോമാക്രമണം ആരംഭിക്കുമ്പോള്‍ ലോകം അമേരിക്കയുടെ വഴിയേ നീങ്ങുകയായിരുന്നു. ബെര്‍ലിന്‍ മതില്‍ നിലംപതിച്ചിരുന്നു. സോവിയറ്റ് റഷ്യ വര്‍ഷാവസാനത്തോടെ നിശ്ശൂന്യമാകുന്നതിനുള്ള ഒരുക്കങ്ങളിലായിരുന്നു. ലോകം ഏക ധ്രുവമാറിക്കഴിഞ്ഞിരുന്നുവെന്നര്‍ഥം.
ശീതയുദ്ധം അവസാനിച്ച സാഹചര്യത്തില്‍ ഇനി ലോകക്രമം അമേരിക്ക വരക്കുമെന്ന ധാരണകളെ യുദ്ധം ശരിവെച്ചു. ബഗ്ദാദിലേക്ക് നേരിട്ട് മാര്‍ച്ച് നടത്തി സദ്ദാമിനെ പിടിച്ച് പുറന്തള്ളി എന്തുകൊണ്ട് അധിനിവേശം പൂര്‍ത്തിയാക്കിയില്ളെന്ന സന്ദേഹം മാത്രമായിരുന്നു ബാക്കി.
ഒരു രാജ്യത്തെ സമ്പൂര്‍ണമായി അധിനിവേശം നടത്തുന്നതിന് എതിരായിരുന്നു പ്രസിഡന്‍റ് ജോര്‍ജ് ഡബ്ള്യു ബുഷ്. അദ്ദേഹത്തിന്‍െറ സൈനിക മേധാവി ജനറല്‍ കോളിന്‍ പവല്‍ ഇതിന് ‘Pottery Barn rule’- തകര്‍ത്താല്‍ തന്നെ സ്വന്തമായി എന്ന് ആശയം- എന്ന പുതിയ പേരുമിട്ടു. കൂടുതല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ പരമാവധി വേഗത്തില്‍ സൈന്യത്തെ പിന്‍വലിക്കാനായിരുന്നു ബുഷിന്‍െറ ആഗ്രഹം. പിന്‍ഗാമികള്‍ക്കുമുണ്ടായിരുന്നു സമാന മോഹം. പക്ഷേ, ഒരിക്കല്‍ പിന്‍വലിക്കുമ്പോഴേക്ക് അടുത്ത പ്രശ്നം അവിടെ മുളപൊട്ടിയിരിക്കും എന്നതാണിപ്പോള്‍ സ്ഥിതി. എല്ലാം സ്വപ്നത്തിലെന്ന പോലെ പൂര്‍ത്തിയായ 1991ലെ യുദ്ധം ഇനി അമേരിക്ക എങ്ങനെ ലോകത്ത് ആയുധമെടുക്കുന്നുവെന്നതിനെ കുറിച്ച തെറ്റായ പ്രതീക്ഷകളാണ് നല്‍കിയതെന്ന് മുന്‍ യു.എസ് സൈനികന്‍ ജെയിംസ് ഡുബിക് പറയുന്നു.
2. സദ്ദാമിനെ ‘പെട്ടിയിലാക്കല്‍’ (1990കള്‍): സദ്ദാമിനെ പുറത്താക്കുന്നില്ളെങ്കില്‍ നിര്‍വീര്യനാക്കി നിര്‍ത്തുകയെന്നതായിരുന്നു അമേരിക്കന്‍ തന്ത്രം. ക്ളിന്‍റണാണ് സദ്ദാമിനെ ‘പെട്ടിയിലാക്കല്‍’ എന്ന പ്രയോഗം കൊണ്ടുവരുന്നത്. രാജ്യാന്തര ഉപരോധങ്ങളുടെ വന്‍പട്ടികക്കൊപ്പം ഇറാഖിനു മേല്‍ വ്യോമ നിരോധിത മേഖലകള്‍ പ്രഖ്യാപിക്കുക കൂടി ചെയ്താണ് ഇത് അനായാസം നടപ്പാക്കിയത്. എല്ലാം ഭദ്രമെന്ന് ഉറപ്പാക്കാന്‍ തെക്കന്‍ ഇറാഖ് മുതല്‍ വടക്കന്‍ ഇറാഖ് വരെ അമേരിക്കന്‍ വ്യോമസേനാ വിമാനങ്ങള്‍ നിരന്തരം റോന്തുചുറ്റുകയും ചെയ്തു. 1991 മുതല്‍ 2003ല്‍ രണ്ടാം യുദ്ധം വരെ ഇതായിരുന്നു സ്ഥിതി.
ഇറാഖില്‍ പുതിയ സൈനിക നീക്കത്തിന് ഉത്തരവിടാത്ത ഏക പ്രസിഡന്‍റ് ക്ളിന്‍റണായിരുന്നു. എന്നുവെച്ച്, അദ്ദേഹത്തിന്‍െറ ഭരണകാലം എല്ലാം സമാധാനപൂര്‍ണമെന്ന തെറ്റിദ്ധാരണയൊന്നുമരുത്.
നിയന്ത്രണങ്ങള്‍ പലതുണ്ടായിട്ടും സദ്ദാം ഇറാഖില്‍ ആധിപത്യം നിലനിര്‍ത്തി. കടുത്ത ഉപരോധങ്ങളും സാമ്പത്തിക രംഗത്ത് സദ്ദാമിന്‍െറ തെറ്റായ രീതികളും ഇറാഖിനെ ദരിദ്രമാക്കുകയും ചെയ്തു. സാധാരണക്കാര്‍ അനുഭവിക്കേണ്ടിവരുന്നതിനെ ചൊല്ലി ഒരുവശത്ത് അമേരിക്കക്കെതിരെ വിമര്‍ശം പുകഞ്ഞുകൊണ്ടിരുന്നപ്പോഴും സദ്ദാമിന്‍െറ പിടി അയഞ്ഞില്ല. അടുത്ത ആക്രമണത്തിന് കളമൊരുങ്ങിക്കഴിഞ്ഞിരുന്നുവെന്ന് സാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.