മേപ്പാടി: കടൂർ സ്വദേശി പാലംപടിയൻ റസാഖിെൻറ ഒരു വയസ്സുള്ള ആടിനെ തേയിലത്തോട്ടത്തിൽ മേയുേമ്പാൾ പുലി കടിച്ചുകൊന്നു. തേയിലച്ചെടികൾക്കിടയിൽവെച്ച് ആടിനെ തിന്നുന്നതിനിടയിൽ ആളുകൾ ഒച്ചവെച്ചപ്പോൾ പുലി ആടിനെ ഉപേക്ഷിച്ച് കാട്ടിലേക്ക് പോയി. കടൂർ ജനവാസകേന്ദ്രത്തിലിറങ്ങി ആട്, നായ തുടങ്ങിയ വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊല്ലുന്ന സംഭവങ്ങൾ നിരവധിയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. വളർത്തുമൃഗങ്ങളെ കാണാതാകുന്നതും പതിവാണ്. മൃഗങ്ങളുെട ജഡം കണ്ടുകിട്ടിയാൽ വനംവകുപ്പ് നഷ്ടപരിഹാരം നൽകാറുണ്ട്. കാണാതാകുന്ന മൃഗങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാനും സാധ്യതയില്ലാത്ത ഗതികേടിലാണ് നാട്ടുകാർ. പുലി ഭീഷണിയിൽനിന്ന് രക്ഷനേടാൻ വനംവകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.