മാനന്തവാടി: ഭൂരഹിതരായ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ െചലവില്‍ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുന്ന പദ്ധതിക്ക് അകാല ചരമം. പുതിയ സർക്കാർ വന്നതോടെയാണ് ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം, അരിവാള്‍ രോഗികള്‍ക്കുള്ള ഭൂമി വിതരണം, മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള ഭൂമി വിതരണം തുടങ്ങിയ വിവിധ ഭൂവിതരണ പദ്ധതികൾ നിലച്ചത്. 2012-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ കണക്കെടുപ്പില്‍ മാനന്തവാടി താലൂക്കില്‍ 2512, ബത്തേരിയില്‍ 3926, കല്പറ്റയില് 2379 എന്നിങ്ങനെ ജില്ലയിൽ 8817 ആദിവാസി കുടുംബങ്ങള്‍ സ്വന്തമായി വീടു വെക്കാന്‍ പോലും ഭൂമിയില്ലാത്തവരാണെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ ആയിരത്തോളം പേര്‍ക്കാണ് വിവിധ പദ്ധതികളിലൂടെ മുന്‍ സര്‍ക്കാര്‍ ഭൂമി നല്‍കിയത്. ബാക്കിയുള്ളവര്‍ ഇപ്പോഴും സര്‍ക്കാര്‍ നല്കുന്ന ഭൂമിക്കായി കാത്തിരിപ്പ് തുടരുകയാണ്. മുന്‍ സര്‍ക്കാറിെൻറ കാലത്ത് നടപ്പിലാക്കിയ സീറോലാൻറ്ലെസ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആദിവാസികള്‍ക്ക് ലഭിച്ച മൂന്ന് സെൻറ് ഭൂമിയില്‍ താമസിക്കാൻ അവർ തയാറായിട്ടില്ല. കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റുന്നതിനായി സര്‍ക്കാറിെൻറ കൈവശമുണ്ടായിരുന്ന റവന്യു ഭൂമിയാണ് ഇത്തരത്തില്‍ 2015ൽ മൂന്ന് സെൻറ് വീതം വിതരണം ചെയ്തിരുന്നത്. എന്നാല്‍, മറ്റു വിഭാഗങ്ങളോടൊപ്പം ഇടകലര്‍ന്ന് ജീവിക്കുന്നതിന് തയാറല്ലാത്തതിനാലും ലഭിച്ച ഭൂമി വാസയോഗ്യമല്ലാത്തതിനാലും ആദിവാസികള്‍ ഇത്തരത്തിൽ ലഭിച്ച ഭൂമിയിലേക്ക് തിരിഞ്ഞ് നോക്കുക പോലും ചെയ്തിട്ടില്ല. അധികൃതർ ഇത്തരം ഭൂമിയുടെ രേഖകള്‍ തിരിച്ചുവാങ്ങി പൊതുവിഭാഗത്തിന് വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആശിക്കും ഭൂമി പദ്ധതി പ്രകാരം പലര്‍ക്കും ഉദ്യോഗസ്ഥ ഭൂ മാഫിയകൾ കണ്ടെത്തിയ ഭൂമിയാണ് വിതരണം ചെയ്തതെന്ന് ആരോപണമുണ്ടായിരുന്നെങ്കിലും ഇത്തരത്തില്‍ 25 സെൻറും അതിന് മുകളിലും ഭൂമി ലഭിച്ചവര്‍ വീട് നിര്‍മിക്കാന്‍ ഫണ്ടനുവദിക്കാത്തത് കാരണം പ്രസ്തുത ഭൂമിയില്‍ താമസിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ജില്ലയിലെ അരിവാള്‍ രോഗികള്‍ക്ക് ഭൂമി കണ്ടെത്തി നല്‍കിയതിലും അഴിമതിയാരോപണങ്ങള്‍ ഉയർന്നിരുന്നെങ്കിലും ഈ വിഭാഗക്കാര്‍ക്കും വീടനുവദിക്കുന്നതിനോ ബാക്കിയുള്ള അരിവാള്‍ രേഗികള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിനോ തുടര്‍നടപടികളൊന്നും തന്നെ ഇേപ്പാള്‍ നിലവിലില്ല. 2003ലെ മുത്തങ്ങ സമരത്തില്‍ പെങ്കടുത്തവര്ക്കുള്ള ഭൂമി വിതരണവും നിലച്ചിരിക്കുകയാണ്. നിരന്തരമായുണ്ടായ സമരങ്ങള്‍ക്കൊടുവില്‍ മുന്‍ സര്‍ക്കാര്‍ 812 പേര്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ തീരുമാനിക്കുകയും ഇതില്‍ ആദ്യഘട്ടമെന്ന നിലയില്‍ സമരത്തില്‍ മരണപ്പെട്ട ജോഗിയുടെ മകന് ശിവനുള്‍പ്പെടെ 285 പേരെ നറുക്കിട്ടെടുത്ത് ഭൂമി വിതരണം ചെയ്യുകയുമായിരുന്നു. ഇവര്‍ക്കായി ഇരുളത്ത് 45 ഏക്കര്‍, വെള്ളരിമലയില്‍ 113, വാളാട് 60, കാഞ്ഞിരങ്ങാട് 24, തൊണ്ടർനാട് 5, ചുണ്ടേല്‍ 24, മൂപ്പൈനാട് 13, പനമരം ഒന്ന് എന്നിങ്ങനെയാണ് ഭൂമി കണ്ടെത്തി വിതരണം ചെയ്തത്. ഒരേക്കര്‍ വീതം ഭൂമിയുടെ രേഖയും ചിലര്‍ക്ക് ഭൂമിയും അളന്ന് തിരിച്ച് നല്‍കിയെങ്കിലും ഇവര്‍ക്കും വീട് നിര്‍മാണത്തിനുള്ള ഫണ്ട് സര്ക്കാറിതുവരെയും അനുവദിച്ചിട്ടില്ല. അതിനാൽ ഇവർക്ക് സമരം ചെയ്ത് നേടിയ അവകാശ ഭൂമിയില്‍ താമസിക്കാനായിട്ടില്ല. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ പി.കെ. കാളെൻറ സ്മരണക്കായി പുതിയ ഭവന നിര്‍മാണ പദ്ധതി ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും ഒരു വര്‍ഷം പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ല. ഇതോടെ ഭൂരഹിതര്‍ ഭൂമിക്കായുള്ള കാത്തിരിപ്പിലും ഭവനരഹിതരായ ആദിവാസികൾ ചോർന്നൊലിക്കുന്ന കൂരകളിൽ അന്തിയുറങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.