മാനന്തവാടി: ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തിറങ്ങിയ കാട്ടാനയെ തുരത്തി. ബുധനാഴ്ച പുലര്‍ച്ചയാണ് എടവകയിലെ കമ്മന പ്രദേശത്ത് ഭീതി പടര്‍ത്തി കാട്ടുകൊമ്പനെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ കൂടല്‍ക്കടവ് പാലത്തിനടിയിലൂടെ പുഴ കടന്ന് പയ്യമ്പള്ളി ഭാഗത്തുകൂടി വരുകയായിരുന്നു. തുടർന്ന് താന്നിക്കല്‍ വഴി വീണ്ടും പുഴ കടന്ന ആന കമ്മന ഭാഗത്തേക്ക് എത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ബേഗൂര്‍ റേഞ്ച് ഓഫിസര്‍ നജ്മല്‍ അമീന്, സെക്ഷന്‍ ഫോറസ്റ്റര്‍മാരായ ജോണ്സണ്, അനില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലണ് വെള്ളമുണ്ട, തൃശിലേരി ഫോറസ്റ്റ് ഓഫിസുകളിലെ വനപാലകരുടെ സഹായത്തോടെ കാട്ടാനയെ തുരത്താൻ തുടങ്ങിയത്. വയലുകളില്‍ കൂടിയും തോട്ടങ്ങളില്‍ കൂടിയാണ് കാട്ടാനയെ ഒാടിച്ചുവിടാൻ തുടങ്ങിയത്. ഇതിനിടയില്‍ ആന പയ്യമ്പള്ളി സ്കൂളിന് സമീപമെത്തിയപ്പോള്‍ വിദ്യാര്‍ഥികളെ മുഴുവന്‍ സ്കൂളിനുള്ളില്‍ തന്നെ പിടിച്ചു നിര്‍ത്താന്‍ വനപാലകര്‍ നിർദേശിക്കുകയുണ്ടായി. ഒടുവിൽ രണ്ടര മണിക്കൂറിെൻറ ശ്രമഫലമായി രാവിലെ എട്ടേമുക്കാലോടെയാണ് പത്ത് കി.മീ. ദൂരത്തുള്ള കൂടൽക്കടവ് കുറുവാ ദ്വീപ് വനമേഖലയിലേക്ക് തുരത്തിയത്. യഥാസമയം വനപാലകർക്ക് നാട്ടുകാരുടെ സഹായത്തോടെ ആനയെ കാട്ടിലെത്തിക്കാനായതിൽ അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാട്ടിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടയിലാണ് ആനയുടെ ശല്യം കൂടി ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.