കൽപറ്റ: ബുധനാഴ്ച തുടങ്ങിയ ഒാട്ടോ തൊഴിലാളികളുടെ പണിമുടക്ക് എ.ഡി.എം വിളിച്ചു ചേർത്ത യോഗത്തിെൻറ അടിസ്ഥാനത്തിൽ അവസാനിച്ചു. കോടതിവിധി പ്രകാരം ഉണ്ടായിരുന്ന 51 വണ്ടികളുടെ പെർമിറ്റ് കൊടുക്കുന്നത് നിർത്തലാക്കി. ഇതു സംബന്ധിച്ച് പിന്നീട് േട്രഡ് യൂനിയൻ നേതാക്കളുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന എ.ഡി.എമ്മിെൻറ ഉറപ്പിേന്മൽ സമരം അവസാനിപ്പിക്കുകയായിരുന്നു. ചർച്ചയിൽ േട്രഡ് യൂനിയൻ നേതാക്കളായ പി.പി. ആലി, കെ. സുഗതൻ, ഗിരീഷ് കൽപറ്റ, എൻ. മുസ്തഫ, സന്തോഷ് കുമാർ, ടി. മണി, സി.കെ. നൗഷാദ്, സാലി റാട്ടക്കൊല്ലി, ബഷീർ, മുജീബ്, രാജീവൻ എന്നിവർ പങ്കെടുത്തു. നഗരസഭയിൽ പുതിയതായി ഓട്ടോറിക്ഷകൾക്ക് ഒരുവിധ മാനദണ്ഡങ്ങളുമില്ലാതെ പെർമിറ്റ് നൽകാൻ തീരുമാനിച്ച നടപടിക്കെതിരെ ബുധനാഴ്ച മുതലാണ് കൽപറ്റയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതിന് സംയുക്ത േട്രഡ് യൂനിയൻ മുനിസിപ്പൽതല യോഗം തീരുമാനിച്ചത്. പണിമുടക്കിെൻറ ഭാഗമായി രാവിലെ കലക്ടറേറ്റിന് സമീപത്തെ തൊഴിലാളികൾ ടൗണിൽ ഒാട്ടോയുമായി മാർച്ച് നടത്തി. തുടർന്ന് കലക്ടറേറ്റ് കവാടം ഒാട്ടോകൾ നിർത്തിയിട്ട് ഉപരോധിച്ചു. തുടർന്ന് ധർണ നടത്തി. പണിമുടക്ക് ഒത്തുതീർപ്പായതോടെ ഉച്ചക്കു മുമ്പ് തന്നെ പതിവുപോലെ കൽപറ്റ നഗരത്തിൽ ഒാട്ടോറിക്ഷൾ സർവിസ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.