കല്ലട്ടി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ടൂറിസ്റ്റുകൾക്ക് പരിക്ക്

ഗൂഡല്ലൂർ: കല്ലട്ടി ചുരത്തിൽ ടൂറിസ്റ്റുകളുടെ കാർ അമ്പതടി താഴ്ചയിലേക്ക് മറിഞ്ഞ് ആറുപേർക്ക് പരിക്ക്. പരിക്കേറ്റ ഇവരെ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂർ ഗണപതി സ്ട്രീറ്റിലെ രാജശേഖറും (38) കുടുംബവും സഞ്ചരിച്ച കാറാണ് മറിഞ്ഞത്. ഊട്ടിയിലേക്ക് ടൂർ വന്ന ഇവർ മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാടിലേക്ക് പുറപ്പെട്ടതായിരുന്നു. കല്ലട്ടി ചുരത്തിൽ 34മത് വളവിൽ കാർ നിയന്ത്രണംവിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് അമ്പതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. രഘുവരൻ (28), ചെന്താമര(35), കൃഷ്ണവേണി (39), ജോൺ(35), കാർത്തിക് (7) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഊട്ടി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.