നോട്ടുനിരോധനം: കരകയറാനാകാതെ മലഞ്ചരക്ക് വ്യാപാരം

സുല്‍ത്താന്‍ ബത്തേരി: നോട്ട് നിരോധനത്തത്തെുടര്‍ന്ന് തകര്‍ന്നടിഞ്ഞ മലഞ്ചരക്ക് വ്യാപാരം കരകയറാനാകാതെ കുഴങ്ങുന്നു. കൃഷിയെ അടിസ്ഥാനമാക്കി നിലനിന്നിരുന്ന ജില്ലയിലെ സമ്പദ്ഘടന നോട്ട് നിരോധനത്തോടെ തകിടംമറിഞ്ഞു. മൂന്നു മാസം കഴിഞ്ഞിട്ടും സ്ഥിതിയില്‍ വലിയ പുരോഗതിയൊന്നുമുണ്ടായില്ല. ഉല്‍പന്നങ്ങള്‍ വില്‍ക്കാനത്തെുന്ന സാധാരണക്കാരായ ആളുകള്‍ ചെക്ക് വാങ്ങാന്‍ വിസമ്മതിക്കുകയാണ്. ഉല്‍പന്നങ്ങള്‍ നശിച്ചു പോകുമെന്നതിനാല്‍ വിറ്റൊഴിവാക്കുകയല്ലാതെ മറ്റു മാര്‍ഗവുമില്ല. നാമമാത്രമായ തുക കൈപ്പറ്റി ബാക്കിയുള്ളതിന് ചീട്ടെഴുതി വാങ്ങും. എന്നാല്‍, ഈ പണം എന്ന് ലഭിക്കുമെന്ന് അറിയില്ല. ഒരു വ്യക്തിക്ക് പരമാവധി 24,000 രൂപയാണ് ആഴ്ചയില്‍ പിന്‍വലിക്കാന്‍ സാധിക്കുന്നത്. കമ്പനി അക്കൗണ്ടില്‍നിന്നും ഒരു ലക്ഷം വരെ പിന്‍വലിക്കാമെങ്കിലും പല ബാങ്കില്‍ നിന്നും 50,000 രൂപയാണ് ലഭിക്കുന്നത്. ഈ തുകകൊണ്ട് ഒരാഴ്ച വ്യാപാരം നടത്താന്‍ സാധിക്കില്ളെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വാങ്ങിവെച്ച ഉല്‍പന്നങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് കച്ചവടക്കാര്‍ നല്‍കാനുള്ളത്. പൈങ്ങ കര്‍ഷകര്‍ക്കാണ് ഏറ്റവും കൂടുതല്‍ തുക നല്‍കാനുള്ളത്. കച്ചവടക്കാര്‍ കയറ്റി അയക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് പണം ബാങ്ക് വഴി ലഭിക്കുന്നുണ്ട്. എന്നാല്‍, ഈ തുക എടുത്തുപയോഗിക്കാന്‍ സാധിക്കുന്നില്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിളവ് വളരെ കുറവാണ്. അതേസമയം, ഉല്‍പാദനം കുറഞ്ഞത് ആശ്വാസമായെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഉല്‍പാദനം വര്‍ധിച്ചിരുന്നുവെങ്കില്‍ ഉല്‍പന്നങ്ങള്‍ വാങ്ങിവെക്കാന്‍ സാധിക്കാതെ വരും. ഇത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചേനെ. ഒരു വര്‍ഷമെങ്കിലും കഴിയാതെ മലഞ്ചരക്ക് വ്യാപാര മേഖലയെ പൂര്‍വ സ്ഥിതിയിലത്തെിക്കാന്‍ സാധിക്കില്ളെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നോട്ട് നിരോധനംമൂലം ഏറ്റവും കൂടുതല്‍ പ്രതിസന്ധിയുണ്ടായത് കര്‍ഷകര്‍ക്കാണ്. കൃഷിക്കാരായ നിരവധി ആളുകളുടെ മക്കളുടെ വിവാഹങ്ങള്‍ മുടങ്ങുകയോ മാറ്റിവെക്കുകയോ ചെയ്യേണ്ടി വന്നു. പല ഉല്‍പന്നങ്ങള്‍ക്കും മുടക്കുമുതല്‍പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് നോട്ട് നിരോധനം ഇരുട്ടടിയായി മാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.