കല്‍പറ്റ: ‘ഇസ്ലാം സന്തുലിതമാണ്’ എന്ന പ്രമേയത്തില്‍ പടിഞ്ഞാറത്തറയില്‍ നടക്കുന്ന ജമാഅത്തെ ഇസ്ലാമി വയനാട് ജില്ല സമ്മേളനം ജനുവരി 15ന് ഞായറാഴ്ച ജമാഅത്തെ ഇസ്ലാമി മഹാരാഷ്ട്ര അമീര്‍ തൗഫീഖ് അസ്ലംഖാന്‍ ഉദ്ഘാടനം ചെയ്യും. പടിഞ്ഞാറത്ത പഞ്ചായത്ത് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ സമ്മേളനനഗരിയില്‍ രാവിലെ 9.30ന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജില്ല പ്രസിഡന്‍റ് മാലിക് ഷഹബസ് അധ്യക്ഷതവഹിക്കും. ജില്ല സെക്രട്ടറി എം.പി. അബൂബക്കര്‍ സ്വാഗതം പറയും. രാവിലെ 10.30ന് ആരംഭിക്കുന്ന വൈജ്ഞാനിക സെഷനുകളില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗങ്ങളായ പി.വി. റഹ്മാബി ടീച്ചര്‍, ഡോ. അബ്ദുസലാം വാണിയമ്പലം എന്നിവര്‍ പ്രഭാഷണം നടത്തും. രണ്ടുമണിക്ക് ഇന്ത്യയിലെ മുസ്ലിം സാമൂഹിക ജീവിതത്തിന്‍െറ വ്യത്യസ്തതലങ്ങള്‍ അനാവരണം ചെയ്യുന്ന ‘മുസ്ലിം ഇന്ത്യ’ ചര്‍ച്ച സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്യും. എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍, ‘ശബാബ്’ വാരിക എഡിറ്റര്‍ മുജീബ് റഹ്മാന്‍ കിനാലൂര്‍, മണ്ണാര്‍ക്കാട് എം.ഇ.എസ് കോളജ് അധ്യാപകന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, ‘മാധ്യമം’ പബ്ളിഷര്‍ ടി.കെ. ഫാറൂഖ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. സമാപനസമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. എം.ഐ. ഷാനവാസ് എം.പി മുഖ്യാതിഥിയായിരിക്കും. സംസ്ഥാന അസി. അമീര്‍ പി. മുജീബുറഹ്മാന്‍, എ. റഹ്മത്തുന്നിസ ടീച്ചര്‍, ശിഹാബ് പൂക്കോട്ടൂര്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് സി.ടി. ശുഐബ്, ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസ്ന മിയാന്‍ എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ല പ്രസിഡന്‍റ് മലിക് ഷഹബാസ്, ജനറല്‍ സെക്രട്ടറി എം.പി. അബൂബക്കര്‍, സമ്മേളന ജനറല്‍ കണ്‍വീനര്‍ സി.കെ. സമീര്‍, ഖാലിദ് പനമരം, അബ്ദുല്‍ ജലാല്‍, ഹംസ ഗൂഡലായ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.