മഴവെള്ള സംഭരണികള്‍ നോക്കുകുത്തി

കല്‍പറ്റ: നാട് കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുമ്പോഴും സംസ്ഥാന സര്‍ക്കാറിന്‍െറ മഴവെള്ള സംഭരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മഴവെള്ള സംഭരണികള്‍ നോക്കുകുത്തിയായി മാറുന്നു. തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍, കാട്ടിക്കുളം, ബാവലി തുടങ്ങിയ വിവിധ കോളനികളില്‍ നിര്‍മിച്ച മഴവെള്ള സംഭരണികളാണ് ഉപയോഗ ശൂന്യമായിക്കൊണ്ടിരിക്കുന്നത്. 10 വര്‍ഷം മുമ്പ് കടുത്ത കുടിവെള്ള പ്രശ്നം നേരിടുന്ന സ്ഥലങ്ങളില്‍ ലക്ഷങ്ങള്‍ ചെലവിട്ടാണ് മഴവെള്ള സംഭരണികള്‍ പഞ്ചായത്ത് മുന്‍കൈയെടുത്ത് നിര്‍മിച്ചിരുന്നത്. 10 അടിയോളം വലുപ്പത്തില്‍ സ്ഥാപിച്ച വലിയ ടാങ്കുകളാണ് ഇവയില്‍ ഏറെയും. മഴവെള്ളം പ്ളാസ്റ്റിക് പൈപ്പിലൂടെ ഭൂമിക്കടിയില്‍ സ്ഥാപിച്ച വലിയ ടാങ്കിലേക്ക് എത്തിക്കുകയും ഇവിടെ ശേഖരിക്കുകയും പിന്നീട് ഈ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് കുടിവെള്ള ടാങ്കില്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പദ്ധതി നടപ്പിലാക്കിയെങ്കിലും ടാങ്കുകളും മോട്ടോറുകളുമെല്ലാം ഒന്നിനുംകൊള്ളാതെ കിടക്കുകയാണിപ്പോള്‍. അധികൃതരുടെ അനാസ്ഥമൂലം പദ്ധതി ആരംഭത്തില്‍ തന്നെ പലയിടത്തും വിജയിച്ചില്ളെന്നും പരാതിയുണ്ട്. പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്നാവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.