കല്‍പറ്റ: കെ.എസ്.ആര്‍.ടി.സിക്കു മാത്രം സര്‍വിസ് നടത്താന്‍ അനുവാദമുള്ള 72 ദേശസാല്‍കൃത റൂട്ടുകളില്‍ അനധികൃത സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കാന്‍ രാജു എബ്രഹാം എം.എല്‍.എ ചെയര്‍മാനായ നിയമസഭ സമിതി ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ അനധികൃത സര്‍വിസ് നടത്തുന്നതിനത്തെുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി.ക്ക് വന്‍ സാമ്പത്തികനഷ്ടം വരുന്നുണ്ടെന്നും ഈ നിയമലംഘനത്തിന് ഗതാഗതവകുപ്പും പൊലീസും ജില്ല ഭരണകൂടവും കൂട്ടുനില്‍ക്കുകയാണെന്നും കാണിച്ച് സമിതി മുമ്പാകെ ലഭിച്ച പരാതിയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെളിവെടുപ്പിലാണ് സമിതിയുടെ നിര്‍ദേശം. നിയമലംഘനം നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കണമെന്ന കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം, നിയമം ലംഘിച്ച് സര്‍വിസ് നടത്തുന്നതിന് തെളിവുകള്‍ ഹാജരാക്കിയില്ളെന്ന വിചിത്രവാദമുന്നയിച്ച് ആര്‍.ടി.എ യോഗത്തില്‍ ഗതാഗത വകുപ്പ് നിരസിച്ചതായും കെ.എസ്.ആര്‍.ടി.സി സമിതി മുമ്പാകെ ബോധിപ്പിച്ചു. നിയമലംഘനം നടത്തിയതിന് 52 തവണ സ്വകാര്യ ബസുകളില്‍നിന്ന് പിഴ ഈടാക്കിയതായി ആര്‍.ടി.ഒ സമിതി മുമ്പാകെ അറിയിച്ചു. ഇങ്ങനെ പിഴ ഈടാക്കിയതുതന്നെ സ്വകാര്യ ബസുകള്‍ നിയമം ലംഘിക്കുന്നതിന്‍െറ തെളിവായി സമിതി ചൂണ്ടിക്കാണിച്ചു. ബത്തേരിയില്‍നിന്ന് കോഴിക്കോട്ടേക്കു പോകുന്ന സ്വകാര്യ ബസുകള്‍ മുട്ടില്‍ വിവേകാനന്ദ വഴി ടൗണിലത്തെി പടിഞ്ഞാറത്തറ-പുഴമുടി റൂട്ടില്‍ കല്‍പറ്റ ഗവ. കോളജു വഴി വൈത്തിരി പഞ്ചായത്തിനു മുന്നിലൂടെ പൂക്കോട് ജങ്ഷനിലത്തെി താമരശ്ശേരി കോര്‍ട്ട് റോഡുവഴി മെഡിക്കല്‍ കോളജ് റൂട്ടില്‍ കോഴിക്കോട് പോകണം. തിരിച്ചും ഇതേ റൂട്ടില്‍ സര്‍വിസ് നടത്തണം. കോഴിക്കോടുനിന്ന് മാനന്തവാടിക്കുള്ള ബസുകള്‍ ഇതേ റൂട്ടില്‍ കല്‍പറ്റയിലത്തെി മണിയങ്കോട്-പുളിയാര്‍മല വഴി കണിയാമ്പറ്റ വരദൂര്‍ മൃഗാശുപത്രി വഴി പച്ചിലക്കാടത്തെി കാട്ടിച്ചിറക്കല്‍-പീച്ചംകോട് വഴി നാലാംമൈലിലത്തെി നേരെ മാനന്തവാടിക്കു പോകണം. എന്നാല്‍, സ്വകാര്യ ബസുകള്‍ ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്നില്ളെന്നാണ് പരാതി. കൈവശഭൂമി തിരിച്ചു ലഭിക്കുന്നതിനായി കെ.സി. പുരുഷോത്തമന്‍ സമര്‍പ്പിച്ച പരാതിയിലും സമിതി തെളിവെടുത്തു. കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണല്‍ 2014ല്‍ പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, വനം വകുപ്പ് ഇതുവരെ അന്യായമായി പിടിച്ചെടുത്ത ഭൂമി തിരിച്ചു നല്‍കിയിട്ടില്ല. രണ്ടാഴ്ചക്കുള്ളില്‍ ഹൈകോടതിയില്‍നിന്ന് 2014ലെ ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സ്റ്റേ ലഭിച്ചില്ളെങ്കില്‍ കൈവശക്കാരന് ഭൂമി തിരിച്ചുനല്‍കണം. ഇതിന് ജില്ല കലക്ടറെ ചുമതലപ്പെടുത്തി. കാരാപ്പുഴ പദ്ധതിക്കുവേണ്ടി ഏറ്റെടുത്ത സ്ഥലത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുറുമ നിവാസികള്‍ക്കുവേണ്ടി എന്‍.കെ. രാമനാഥന്‍ സമര്‍പ്പിച്ച ഹരജിയില്‍ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് പുതിയ കേന്ദ്രനിയമത്തിന്‍െറ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനും സമിതി നിര്‍ദേശം നല്‍കി. പട്ടയഭൂമിക്ക് നികുതി സ്വീകരിക്കുന്നില്ളെന്ന പി.കെ. അസൈനാരുടെ പരാതിയില്‍ ഒരാഴ്ചക്കകം റീസര്‍വേ നടത്തി എന്‍.ഒ.സി നല്‍കാന്‍ ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഈ ഭൂമിക്ക് നികുതി സ്വീകരിക്കുന്നില്ളെന്നായിരുന്നു വനം വകുപ്പിന്‍െറ വാദം. എന്നാല്‍, 1998വരെ നികുതിയടച്ചതിന്‍െറ രേഖകള്‍ പരാതിക്കാരന്‍ സമിതി മുമ്പാകെ ഹാജരാക്കി. 1973 മുതല്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തൊഴിലാളിയായിരിക്കെ മരണപ്പെട്ടയാളുടെ മകന് ആശ്രിതനിയമനം നല്‍കാനും സമിതി ശിപാര്‍ശ ചെയ്തു. എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, ആര്‍. രാമചന്ദ്രന്‍, പി. ഉബൈദുല്ല, സി. മമ്മൂട്ടി, ജില്ല കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി, സബ് കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.