മാനന്തവാടി: ജില്ലയിലെ റിസോര്‍ട്ടുകളും വിനോദ സഞ്ചാരമേഖലയും കേന്ദ്രീകരിച്ച് നടക്കുന്ന കള്ള ടാക്സികളും അനധികൃത സര്‍വിസുകളും നിരോധിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. റെന്‍റ് എ കാര്‍ എന്ന പേരിലാണ് ഇത്തരം സര്‍വിസുകള്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത്. ഓട്ടോറിക്ഷകള്‍ക്ക് ഫെയര്‍ മീറ്റര്‍ സീല്‍ചെയ്യുന്നതിന് ഭീമമായ ഫൈന്‍ ചുമത്തുന്ന ലീഗല്‍ മെട്രോളജി അധികൃതരുടെ നിലപാട് തിരുത്തണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. മാനന്തവാടി ക്ഷീരസംഘം ഹാളില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി.ജെ. ആന്‍റണി അധ്യക്ഷത വഹിച്ചു. കെ. സുഗതന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.വി. ബേബി, പി.ആര്‍. ജയപ്രകാശ്, പി.വി. സഹദേവന്‍, എന്‍.എം. ആന്‍റണി, എം. റജീഷ്, പി.യു. സന്തോഷ് എന്നിവര്‍ സംസാരിച്ചു.പ്രസിഡന്‍റായി കെ.എന്‍. കൃഷ്ണനെയും വൈസ് പ്രസിഡന്‍റുമാരായി പി.യു. സന്തോഷ്, സാബു മീനങ്ങാടി, പി.എ. അസീസ് എന്നിവരെയും സെക്രട്ടറിയായി കെ. സുഗതനെയും ജോ. സെക്രട്ടറിമാരായി എ.വി. ജയന്‍, കെ.പി. ബഷീര്‍, എം. റജീഷ് എന്നിവരെയും ട്രഷററായി പി.ജെ. ആന്‍റണിയെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.