മീനങ്ങാടി: കണിയാമ്പറ്റ പഞ്ചായത്തിലെ കരണിയില്‍ ഡി.വൈ.എഫ്.ഐ-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ബി.ജെ.പി പ്രവര്‍ത്തകന് കുത്തേറ്റു. ചോമാടി കോളനിയിലെ വിഷ്ണു (33)വിനാണ് കുത്തേറ്റത്. ഇയാളെ ആദ്യം കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിഷ്ണുവിന്‍െറ വയറില്‍ ഇടതുവശത്താണ് കുത്തേറ്റത്. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ രണ്ട് യുവാക്കള്‍ കാറിലത്തെി ബി.ജെ.പി ഓഫിസിന് മുന്നിലത്തെി പ്രകോപനം സൃഷ്ടിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഓഫിസിലുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ യുവാക്കളെ ചോദ്യംചെയ്യുകയും വാക്കേറ്റം കൈയാങ്കളിയിലത്തെുകയുമായിരുന്നു. തുടര്‍ന്നാണ് വിഷ്ണുവിന് കുത്തേറ്റത്. വിവരമറിഞ്ഞ് മീനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി കരണിയിലെ കടകള്‍ അടപ്പിച്ചു. പൊലീസ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. രാത്രി വൈകിയും പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ കണിയാമ്പറ്റ, മീനങ്ങാടി പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.