മാനന്തവാടി: ഭൂനികുതി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വില്ളേജ് ഓഫിസ് ഉപരോധിച്ചു. കണിയാരം, കുറ്റിമൂല പ്രദേശവാസികളാണ് മാനന്തവാടി വില്ളേജ് ഓഫിസ് വ്യാഴാഴ്ച രാവിലെ ഉപരോധിച്ചത്. സര്‍വേ നമ്പര്‍ നാലുമുതല്‍ 111വരെയുള്ള സ്ഥലത്തിന്‍െറ നികുതിയാണ് സ്വീകരിക്കാത്തത്. 60 കുടുംബങ്ങളാണ് ഈ ഭൂമികളില്‍ താമസിക്കുന്നത്. ഒരു സ്വകാര്യ തേയിലത്തോട്ടം കൈവശംവെച്ചിരുന്ന 640 ഏക്കര്‍ഭൂമി പിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതില്‍ 82.89 ഏക്കര്‍ഭൂമി പിടിച്ചിരുന്നു. ഇതില്‍പെട്ട ഭൂമിയുടെ നികുതിയാണ് സ്വീകരിക്കാത്തത്. ഉപരോധത്തെ തുടര്‍ന്ന് സ്ഥലത്തത്തെിയ തഹസില്‍ദാര്‍ സജീവ് ദാമോദര്‍ രേഖകള്‍ പരിശോധിച്ച് നികുതി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിച്ചത്. നേതാക്കളായ എ.കെ. റൈഷാദ്, കണ്ണന്‍ കണിയാരം, ഷിംജിത്ത്, സുധീഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.