ഓര്‍മമരം: 47 പോളിങ് ബൂത്തുകളില്‍ മുഴുവന്‍ വോട്ടര്‍മാര്‍ക്കും ഫലവൃക്ഷത്തൈകള്‍ നല്‍കും

കല്‍പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ നടപ്പാക്കുന്ന ഓര്‍മമരം പദ്ധതിയുടെ ഭാഗമായി മാതൃകാ പോളിങ് ബൂത്തുകളായി തെരഞ്ഞെടുത്ത 47 ബൂത്തുകളില്‍ മുഴുവന്‍ വോട്ടര്‍മാര്‍ക്കും ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. മറ്റു ബൂത്തുകളില്‍ കന്നി വോട്ടര്‍മാര്‍, 75 വയസ്സിന് മേല്‍ പ്രായമുള്ളവര്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. അമ്പലവയല്‍ ആര്‍.എ.ആര്‍.എസ്, വനം വകുപ്പിന്‍െറ സാമൂഹിക വനവത്കരണ വിഭാഗം എന്നിവ തയാറാക്കിയ ഫലവൃക്ഷത്തൈകളാണ് പോളിങ് ദിനത്തില്‍ വിതരണം ചെയ്യുക. ഇതില്‍ മാവ്, പേര, സീതാപ്പഴം, നെല്ലി, ലിച്ചി എന്നിവയുടെ തൈകളാണുണ്ടാവുക. തൈകള്‍ ഈമാസം 14നും 15നുമായി പോളിങ് സ്റ്റേഷനുകളില്‍ എത്തിച്ച് സൂക്ഷിക്കും. ഇവയുടെ വിതരണത്തിനായി ഓരോ ബൂത്തിലും പരിശീലനം ലഭിച്ച രണ്ടു വീതം സ്വീപ് വളന്‍റിയര്‍മാരുണ്ടാകും. എല്ലാ വോട്ടര്‍മാര്‍ക്കും വൃക്ഷത്തൈകള്‍ കൊടുക്കുന്ന 47 ബൂത്തുകളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു. സുല്‍ത്താന്‍ ബത്തേരി: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പെരിക്കല്ലൂര്‍ (വലത് ഭാഗം), ശ്രീനാരായണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂതാടി (വലത് ഭാഗം), സെന്‍റ് മേരീസ് എയ്ഡഡ് യു.പി സ്കൂള്‍ കബനിഗിരി, ജി.എല്‍.പി.എസ് മുത്തങ്ങ (ഇടത് ഭാഗം), ജി.എല്‍.പി.എസ് കൊളവല്ലി സീതാമൗണ്ട് (ഇടത് ഭാഗം), ഗവ. ഹൈസ്കൂള്‍ അതിരാറ്റുകുന്ന് (വലത് ഭാഗം), ടെക്നിക്കല്‍ ഹൈസ്കൂള്‍ സുല്‍ത്താന്‍ ബത്തേരി (മെയ്ന്‍ ബില്‍ഡിങ്ങിന്‍െറ മധ്യഭാഗം), ദേവിവിലാസം വി.എച്ച്.എസ്.എസ് വേലിയമ്പം (വടക്കേ ബില്‍ഡിങ്ങിന്‍െറ ഇടത് ഭാഗം), സെന്‍റ് തോമസ് എല്‍.പി.എസ് നടവയല്‍ (ഇടത് ഭാഗം), സെന്‍റ് സെബാസ്റ്റ്യന്‍ എ.യു.പി.എസ് പാടിച്ചിറ (ഇടത് ഭാഗം), അസംപ്ഷന്‍ എ.യു.പി.എസ് സുല്‍ത്താന്‍ ബത്തേരി (ഗ്രൗണ്ട് ഫ്ളോറിന്‍െറ ഇടത് ഭാഗം), ജി.എല്‍.പി.എസ് മരക്കടവ് (വലത് ഭാഗം), സെന്‍റ് തോമസ് എല്‍.പി.എസ് നടവയല്‍ (വലത് ഭാഗം), വിജയ എച്ച്.എസ്.എസ് പുല്‍പള്ളി (വലത് ഭാഗം), ജി.എച്ച്.എസ്.എസ് കോളേരി (കിഴക്കേ ബില്‍ഡിങ്), സെന്‍റ് സെബാസ്റ്റ്യന്‍ എ.യു.പി.എസ് പാടിച്ചിറ (വലത് ഭാഗം), സെന്‍റ് മേരീസ് എച്ച്.എസ്.എസ് മുള്ളന്‍കൊല്ലി, ടെക്നിക്കല്‍ ഹൈസ്കൂള്‍ സുല്‍ത്താന്‍ ബത്തേരി (മെയ്ന്‍ ബില്‍ഡിങ്ങിന്‍െറ തെക്ക് ഭാഗം). മാനന്തവാടി: സെന്‍റ് കാതറിന്‍സ് എച്ച്.എസ്.എസ് പയ്യമ്പള്ളി (പടിഞ്ഞാറെ ബില്‍ഡിങ്), സര്‍വോദയ എച്ച്.എസ് ഏച്ചോം (പുതിയ കെട്ടിടത്തിന്‍െറ ഇടത് ഭാഗം), ഗാന്ധി മെമ്മോറിയല്‍ യു.പി സ്കൂള്‍ അഞ്ചുകുന്ന് എല്‍.പി സെക്ഷന്‍ (പഴയ ബില്‍ഡിങ്ങിന്‍െറ വലത് ഭാഗം), സെന്‍റ് കാതറിന്‍സ് എച്ച്.എസ്.എസ് പയ്യമ്പള്ളി (കിഴക്കേ ബില്‍ഡിങ്), ജി.എല്‍.പി.എസ് കണ്ടത്തുവയല്‍, സെന്‍റ് ജോസഫ്സ് സ്കൂള്‍ ചെറുകാട്ടൂര്‍ (പുതിയ ബില്‍ഡിങ്ങിന്‍െറ കിഴക്ക് ഭാഗം), ജി.എച്ച്.എസ് കുഞ്ഞോം (രണ്ടാമത്തെ ബില്‍ഡിങ്), സര്‍വോദയ എച്ച്.എസ് ഏച്ചോം (പുതിയ ബില്‍ഡിങ്ങിന്‍െറ വടക്ക് ഭാഗം), ശങ്കരന്‍ നായര്‍ മെമ്മോറിയല്‍ എല്‍.പി.എസ് വരയാല്‍ (പടിഞ്ഞാറെ ബില്‍ഡിങ്), ജി.യു.പി.എസ് മാനന്തവാടി (തെക്കെ ബില്‍ഡിങ്), സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ് ദ്വാരക (മെയ്ന്‍ ബില്‍ഡിങ്ങിന്‍െറ വടക്ക് ഭാഗം), ജി.യു.പി.എസ് വെള്ളമുണ്ട (കിഴക്ക് ഭാഗം), ഗാന്ധി മെമ്മോറിയല്‍ യു.പി സ്കൂള്‍ അഞ്ചുകുന്ന് യു.പി സെക്ഷന്‍ (പുതിയ ബില്‍ഡിങ്ങിന്‍െറ മധ്യഭാഗം), സെന്‍റ് ജോസഫ്സ് സ്കൂള്‍ ചെറുകാട്ടൂര്‍ (പുതിയ ബില്‍ഡിങ്ങിന്‍െറ പടിഞ്ഞാറ് ഭാഗം). കല്‍പറ്റ: ജി.യു.പി.എസ് കുറുമ്പാല (കിഴക്കെ കെട്ടിടം), ജി.യു.പി.എസ് കോട്ടനാട് (വലത് ഭാഗം), എ.യു.പി.എസ് വാഴവറ്റ, എ.യു.പി.എസ് പടിഞ്ഞാറത്തറ (വലത് ഭാഗം), ജി.എച്ച്.എസ്.എസ് മേപ്പാടി, ജി.എല്‍.പി.എസ് പടിഞ്ഞാറത്തറ (വലത് ഭാഗം), എ.പി.ജെ സര്‍വ് ഇന്ത്യ ആദിവാസി എല്‍.പി സ്കൂള്‍ കുന്നമ്പറ്റ (ഇടത് ഭാഗം), ഹിദായത്തുല്‍ ഇസ്ലാം മദ്റസ കല്‍പറ്റ (ഇടത് ഭാഗം), ആനപ്പാറ ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ ക്ളബ് ചുണ്ടേല്‍ എസ്റ്റേറ്റ്, ജി.യു.പി.എസ് കോട്ടനാട് (ഇടത് ഭാഗം), സെന്‍റ് ജോസഫ്സ് യു.പി.എസ് മേപ്പാടി (ഇടത് ഭാഗം), ജില്ലാ വ്യവസായകേന്ദ്രം ഹാള്‍ മുട്ടില്‍ (വലത് ഭാഗം), മൂണ്‍ലൈറ്റ് എല്‍.പി.എസ് മുണ്ടക്കുറ്റി (വലത് ഭാഗം), ജി.എല്‍.പി.എസ് ചുളുക്ക (വലത് ഭാഗം), ജി.എച്ച്.എസ്.എസ് കണിയാമ്പറ്റ (വലത് ഭാഗം). കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ. അബ്ദുല്‍ നജീബ്, ഓര്‍മമരം നോഡല്‍ ഓഫിസര്‍ പി.ജി. വിജയകുമാര്‍, ജില്ലാ ഫിനാന്‍സ് ഓഫിസര്‍ എം.കെ. രാജന്‍, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍ പി.യു. ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.