മാനന്തവാടി: റിസോര്‍ട്ട് ആക്രമണ കേസില്‍ മാവോവാദി നേതാവ് രൂപേഷിന്‍െറ ഭാര്യ ഷൈനയെ മാനന്തവാടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കോയമ്പത്തൂര്‍ ജയിലില്‍നിന്നും ബുധനാഴ്ച ഉച്ചയോടെ കല്‍പറ്റയിലത്തെിച്ച് സി.ജെ.എം കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് കനത്തസുരക്ഷയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. 2014 നവംബര്‍ 18നാണ് മൂന്നു സ്ത്രീകളും നാലു പുരുഷന്മാരും അടങ്ങുന്ന സംഘം തിരുനെല്ലി അഗ്രഹാരം റിസോര്‍ട്ട് അടിച്ചുതകര്‍ത്തത്. ഈ കേസില്‍ രൂപേഷ്, അനൂപ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഷൈനയെ തിരുനെല്ലിയിലത്തെിച്ച് തെളിവെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.