സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ആനപ്പന്തിയിലേക്ക് ഒന്നര വയസ്സുള്ള ആണ്‍ ആനക്കുട്ടിയത്തെി. തിങ്കളാഴ്ച തോല്‍പ്പെട്ടി റെയ്ഞ്ചില്‍ നിന്ന് ലഭിച്ച ആനക്കുട്ടിയെയാണ് ഇവിടെയത്തെിച്ചത്. ട്രഞ്ചില്‍ വീണു കിടക്കുകയായിരുന്ന ആനക്കുട്ടിയെ വനപാലകരാണ് കണ്ടത്തെിയത്. പിന്നീട് കാട്ടില്‍ ആനക്കൂട്ടത്തോടൊപ്പം വിടാന്‍ ശ്രമിച്ചെങ്കിലും പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വനം വകുപ്പ് മുത്തങ്ങയിലത്തെിക്കുകയായിരുന്നു. മതിയായ ആഹാരം ലഭിക്കാത്തതിനാല്‍ ക്ഷീണിതനാണ്. വെറ്ററിനറി സര്‍ജന്‍ ഡോ. ജിജിമോന്‍െറ നേതൃത്വത്തില്‍ തീവ്ര പരിചരണം നല്‍കിവരുകയാണ്. ഇപ്പോഴത്തെിയതടക്കം മുത്തങ്ങയില്‍ നാല് ആനക്കുട്ടികളുണ്ട്. മേയ് 18ന് ഇവിടെയുണ്ടായിരുന്ന ആനക്കുട്ടി ചത്തിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് റെയ്ഞ്ചില്‍നിന്നത്തെിച്ച ആനയാണ് ചത്തത്. കൂടാതെ മണ്ണാര്‍ക്കാട് കൂട്ടംതെറ്റിയ ആനക്കുട്ടിയെയും ഇവിടേക്ക് എത്തിക്കാന്‍ നീക്കമുണ്ട്. ആനമൂളി ഫോറസ്റ്റ് റെയ്ഞ്ചിലെ കാഞ്ഞിരമ്പുഴ പാമ്പന്‍തോട് ആദിവാസി കോളനിക്കു സമീപത്തെ കുഴിയില്‍നിന്നാണ് ഞായറാഴ്ച രാത്രി ഒന്നരമാസം പ്രായമുള്ള ആനക്കുട്ടിയെ കിട്ടിയത്. ശാരീരിക സ്ഥിതി വളരെ മോശമായതിനാല്‍ ഇത്രയും ദൂരം യാത്രചെയ്ത് മുത്തങ്ങയിലത്തെിക്കാന്‍ സാധിക്കാത്തതിനാല്‍ അവിടെ തന്നെ ചികിത്സ നല്‍കുകയാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ ഈ ആനക്കുട്ടിയെയും മുത്തങ്ങയിലേക്കത്തെിക്കുമെന്ന് ഡോ. ജിജിമോന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.