സുല്‍ത്താന്‍ ബത്തേരി: തപാല്‍ വകുപ്പിന്‍െറ അധീനതയിലുള്ള സ്ഥലം മാലിന്യം തള്ളല്‍ കേന്ദ്രമായി മാറി. മത്സ്യ-മാംസ മാര്‍ക്കറ്റിന് സമീപത്താണ് തപാല്‍ വകുപ്പിന്‍െറ സ്ഥലമുള്ളത്. ഈ സ്ഥലം ഉപയോഗിക്കാതെ കിടക്കുന്നതിനാലാണ് മാലിന്യകേന്ദ്രമായി മാറിയത്. നഗരസഭയുടെ ശുചിത്വവാരാചരണത്തിന്‍െറ ഭാഗമായി ഇവിടം വൃത്തിയാക്കിയിരുന്നു. മാലിന്യം നിക്ഷേപിക്കരുതെന്ന് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ഇതൊന്നും ബാധകമല്ലാതെയാണ് ആളുകള്‍ ഇവിടെ മാലിന്യം തള്ളുന്നത്. കോഴിമാലിന്യമടക്കമുള്ളവ ഇവിടെ തള്ളുന്നുണ്ട്. വാഹനത്തില്‍ എത്തി മാലിന്യം വലിച്ചെറിഞ്ഞു പോകുന്നവരും ഏറെയാണ്. എല്ലാ ദിവസവും ഇവിടെ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിന് നഗരസഭക്ക് സാധിക്കാറുമില്ല. അതിനാല്‍, ഓരോ ദിവസം കഴിയുന്തോറും പ്രദേശത്തെ മാലിന്യക്കൂമ്പാരം വലുതായി വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.